കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി : മരിച്ച നിലയിൽ കണ്ടെത്തിയത് ആളൊഴിഞ്ഞ പുരയിടത്തിൽ കൂട്ടൂകാരോടൊപ്പം ഇരുന്നയുവാവിനെ : പോലീസിനെ കണ്ട് ഭയന്ന് ഓടിയതെന്ന് ആരോപണം

കോട്ടയം : അതിരമ്പുഴ യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരോടൊപ്പം ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പെട്രോളിങ് നടത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്നു ഓടിയ യുവാവാണ് മരിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതിരമ്പുഴ നാൽപ്പാത്തിമല തടത്തിൽ വീട്ടിൽ ആകാശ് സുരേന്ദ്രനെയാണ് നാൽപ്പാത്തിമല – അതിരമ്പുഴ റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആകാശും സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് വിവരം. രാത്രി ഇവിടെ ഇവർ ഇവിടെ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇതുവഴി പൊലീസ് പെട്രോളിംങ് സംഘം കടന്നു പോയി. ഇത്തരത്തിൽ പൊലീസ് വാഹനം കടന്നു പോകുന്നതിനിടെ ബീക്കൺ ലൈറ്റ് കണ്ട, സംഘം ഭയന്ന് ഓടിയതായി പൊലീസ് പറഞ്ഞു. ചിതറിയോടിയ സംഘം പിന്നീട് തിരികെ എത്തിയപ്പോഴാണ് ആകാശിനെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്നു, പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആകാശിനെ കണ്ടെത്താനായില്ല. ഇതോടെ ഇവർ അഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിച്ചു. ഇതോടെ സ്ഥലത്ത് എത്തി ഇവർ തിരച്ചിൽ നടത്തി. പിന്നീട് ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തി. പ്രദേശത്തെ ആൾമറയില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Hot Topics

Related Articles