മുകേഷ് മുഖമടച്ചെറിഞ്ഞു ! ഡൽഹിയോട് ദയനീയമായി തോറ്റ് ഗുജറാത്ത് 

അഹമ്മദാബാദ് : മുകേഷ് കുമാർ എറിഞ്ഞ് ഉഴുതുമറിച്ചിട്ട പാടത്ത് ഡൽഹി ബാറ്റർമാർ വിളവെടുത്തതോടെ അഹമ്മദാബാദിൽ ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി മുന്നിൽ. അഹമ്മദാബാദില്‍ ഗുജറാത്തിനെ ഞെരുക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളർമാർ വരിഞ് മുറുക്കിയപ്പോൾ , സിമ്പിളായി ഗുജറാത്ത് വിജയം അടിച്ചെടുത്തു.

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുജറാത്ത് – 89 / 10

ഡൽഹി – 92 / 4

17-ാം ഓവറില്‍ ഗുജറാത്തിന്റെ പേരു കേട്ട ബാറ്റിംഗ് നിര 89 റണ്‍സിന് പുറത്തായി.31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ടോപ് സ്കോറർ. ഡല്‍ഹിയുടെ ബൗളർമാരെല്ലാം ഫോമായ മത്സരത്തില്‍ ഗുജറാത്ത് ബാറ്റർമാർ വെള്ളം കുടിച്ചു. വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന്റെ പ്രകടനവും നിർണായകമായി.

ക്യാപ്റ്റൻ ഗില്ലടക്കം ഏഴ് പേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഗുജറാത്തിന്റെ പതനം പൂർത്തിയാക്കുന്നതില്‍ നിർണായക പങ്കുവഹിച്ചത്. വെറ്ററൻ താരം ഇഷാന്ത് ശർമ്മയാണ് ഗുജറാത്തിനെ ആദ്യം ഞെട്ടിച്ചത്. 8 റണ്‍സെടുത്ത ഗില്ലിനെ പന്തിന്റെ കൈകളിലെത്തിച്ചാണ് ഇഷാന്ത് തുടങ്ങിയത്.

പാർട് ടൈം സ്പിന്നറായി എത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്സും രണ്ടു വിക്കറ്റെടുത്തു. ഡല്‍ഹിക്കായി പന്തെറിഞ്ഞ ഒരു ബൗളർമാരും 20 റണ്‍സിലേറെ വഴങ്ങിയുമില്ല. ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ്, അക്സർ പട്ടേല്‍ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്ക് വേണ്ടി , ഓപ്പണിംഗിന് ഇറങ്ങിയ പൃഥി ഷാ (7) നിരാശനിരാശപ്പെടുത്തി. ജെയ് ഫ്രാൻസറും (20) , അഭിഷേക് പോറലും (15) , ഷായി ഹോപ്പും (19) അതിവേഗം പുറത്തായെങ്കിലും റിഷഭ് പന്തും (16) , സുമിത് കുമാറും (9) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 

Hot Topics

Related Articles