കൊച്ചി :അമിതവേഗത്തില്‍ ബസ് ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ട് കണ്ട സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മന്ത്രിയുടെ ശ്രദ്ധയില്‍ അമിതവേഗത്തില്‍ പായുന്ന ഒരു സ്വകാര്യ ബസ് പെട്ടെന്ന് പതിഞ്ഞു. ഇടതുവശം വഴി ഓവര്‍ടേക്ക് ചെയ്ത ബസ് മുന്നിലുള്ള വാഹനങ്ങളെയും മാറ്റിച്ചേര്ത്തുകൊണ്ട് അപകടകരമായ രീതിയില്‍ പായുകയായിരുന്നു.മന്ത്രിയുടെ നിര്‍ദേശപ്രകാരം, കാറില്‍ ഒപ്പമുണ്ടായിരുന്ന സഹായി ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
ദൃശ്യങ്ങള്‍ ഉടന്‍ തന്നെ എറണാകുളം ആര്.ടി.ഒ കെ.ആര്. സുരേഷിന് വാട്സാപ്പ് വഴി കൈമാറി. തുടര്‍ന്ന് കങ്ങരപ്പടി സ്വദേശിയായ ബസ് ഡ്രൈവറും ഉടമയുമായ റഹീമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്.ടി.ഒ ഉത്തരവിട്ടു.അതോടൊപ്പം, ബസിന്റെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതിനായി ആര്.ടി.എ ബോര്‍ഡിലേക്ക് ശുപാര്‍ശയും അയച്ചു. അമിതവേഗതയും ഇടതുവശം വഴി ഓവര്‍ടേക്കിംഗും ഉള്‍പ്പെടെ അപകട സാധ്യതയുണ്ടാക്കുന്ന രീതിയിലാണ് ബസ് ഓടിച്ചതെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിയുടെ വാഹനം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ബോര്‍ഡ് അണിയിച്ചോ പോലീസ് അകമ്പടിയോടെയോ സഞ്ചരിച്ചിരുന്നില്ല. ബസ് ഒരുകിലോമീറ്റര്‍ ദൂരം പിന്തുടര്ന്ന് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി മന്ത്രി ഡ്രൈവറോട് ചോദിച്ചത് — “തന്റെ ലൈസന്‍സ് പോയിട്ടോ?” — എന്നായിരുന്നു.ശേഷം ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ആര്.ടി.ഒ, രണ്ടുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടു.


