പെരിന്തല്‍മണ്ണ: 11 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 40കാരന് 81 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും.താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിഖിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. പിഴയടച്ചാല്‍ ഒരു ലക്ഷം രൂപ അതിജീവിതക്ക് നല്‍കണം. സമാനകേസില്‍ ഇയാള്‍ക്ക് ഏതാനും ദിവസം മുമ്ബ് ഇതേ കോടതി 61 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മദ്റസ അധ്യാപകനായ പ്രതി 2019 ലാണ് ബാലികയെ പീഡിപ്പിച്ചത്.
പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, സി.കെ. നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.