മക്കൾ പഠിക്കുന്നത് മൂന്ന് ഭാഷകൾ പഠിപ്പിക്കുന്ന സ്കൂളുകളിൽ; ഡിഎംകെയുടെ ഹിന്ദി വിരോധം വ്യാജമെന്ന് അണ്ണാമലൈ

ചെന്നൈ: ഡിഎംകെക്കാരുടെ ഹിന്ദി വിരോധം വ്യാജമാണെന്ന് കെ അണ്ണാമലൈ. തമിഴ്നാട്ടില്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ച്‌ നശിപ്പിക്കുന്ന ഡിഎംകെ നേതാക്കളുടെ മക്കള്‍ പഠിക്കുന്നത് ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്കൂളുകളിലാണെന്നും ഡിഎംകെക്കാരുടെ ഹിന്ദി വിരോധം വെറും വ്യാജമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും അണ്ണാമലൈ പ്രസ്താവിച്ചു.

Advertisements

ഡിഎംകെ നേതാക്കളും ഡിഎംകെ കൗണ്‍സിലര്‍മാരും അവരുടെ മക്കളെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകളില്‍ വിടുന്നു. അവര്‍ ഹിന്ദി ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. പൊള്ളാച്ചിയില്‍ ഹിന്ദി ബോര്‍‍ഡുകള്‍ നശിപ്പിച്ച ഡിഎംകെ നേതാവിന്റെ മക്കള്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. ശങ്കരന്‍ കോവില്‍ പ്രദേശത്ത് പ്രതിഷേധിച്ച ഡിഎംകെ നേതാവിന്റെ മക്കളെയും അയക്കുന്നത് സ്വകാര്യ സ്കൂളിലാണ്. 1965ല്‍ ഹിന്ദി അടിച്ചേല്‍പിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് ഡിഎംകെയുടെ സമരത്തിന് അര്‍ത്ഥമുണ്ടായിരുന്നു. ഇന്ന് ഹിന്ദി അടിച്ചേല്‍പിക്കുന്നില്ല. വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന ഭാഷ മാത്രമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയില്‍ (ദേശീയ വിദ്യാഭ്യാസനയം) ഹിന്ദി നിര്‍ബന്ധമല്ല. വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന ഭാഷയാണ്. എന്നിരിക്കെ ഡിഎംകെ നേതാക്കള്‍ ദേശീയവിദ്യാഭ്യാസനയത്തെക്കുറിച്ച്‌ പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഹിന്ദി ബോര്‍ഡുകളില്‍ കറുപ്പ് ചായം പൂശുന്നത്. – അണ്ണാമലൈ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.