താനും മുൻഭർത്താവ് അരുണുമായി വേർപിരിഞ്ഞ കാര്യം കഴിഞ്ഞ ദിവസമാണ് നടി പാർവതി വിജയ് അറിയിച്ചത്. എന്നാല്‍ തന്റെ വീഡിയോ വളച്ചൊടിച്ച് പലരും കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാർവതി. തങ്ങള്‍ക്കിടയില്‍ നടന്ന കാര്യം വീഡിയോ ഇടുന്നവർക്ക് അറിയില്ലെന്നും താൻ പറയാത്ത കാര്യങ്ങളാണ് പലരും പ്രചരിപ്പിക്കുന്നതെന്നും താരം പറഞ്ഞു. പുതിയ വ്ളോഗിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം.
”ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതിന്റെ കാരണം ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അത് പറയാൻ ആഗ്രഹിക്കുന്നുമില്ല. എന്നോടു ചോദിച്ചിട്ടല്ല ഈ വീഡിയോ ഇടുന്നവർ പലതും പ്രചരിപ്പിക്കുന്നത്. എനിക്ക് ഒരു മോളാണ്. നാളെ അവള് ഇതൊക്കെ കാണാൻ ഇടയായാല്‍ അവള്‍ക്കു തന്നെ കണ്ഫ്യൂഷൻ ഉണ്ടാകില്ലേ? ഇതില്‍ ഏതാണ് സംഭവിച്ചത്, എന്താണ് സത്യം എന്നൊക്കെ അവള്‍ക്ക് തോന്നില്ലേ? അവള് സ്കൂളില്‍ പോകുമ്പോള്‍ കൂടെ പഠിക്കുന്നവർ ഇതേക്കുറിച്ചൊക്കെ ചേദിക്കില്ലേ?”, പാർവതി ചോദിച്ചു. 21-ാം വയസില്‍ തനിക്കു സംഭവിച്ച ഒരു അബദ്ധമായിരുന്നു ആ വിവാഹമെന്നും അത് തന്റെ കുഞ്ഞിനെക്കൂടി ബാധിക്കാൻ പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അച്ഛന് കുട്ടിയെ വന്നു കാണാമോ, കുട്ടിക്ക് മാസം 5000 രൂപ വെച്ചാണ് കൊടുക്കേണ്ടത് എന്ന് പാർവതി പറഞ്ഞിട്ടുണ്ട്, എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വീഡിയോകളും കണ്ടു. ഇതൊക്കെ നിങ്ങളോട് ആരാണ് പറഞ്ഞത്? കുട്ടിയുടെ അച്ഛൻ അയാള്‍ തന്നെയാണ്. അയാളെ കാണിക്കില്ല എന്നൊന്നും ഞങ്ങളാരും പറഞ്ഞിട്ടില്ല. അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ ദയവു ചെയ്ത് പ്രചരിപ്പിക്കാതിരിക്കുക.
ഞങ്ങള്‍ പിരിയാനുള്ള കാരണങ്ങള്‍ മൂന്ന് ഓപ്ഷൻസ് ഇട്ട് ഒരു ചാനല്‍ ചോദിച്ചിരിക്കുന്നു. ഇതിന്റെ ആവശ്യം എന്താണ്? തീരെ സംസ്കാരം ഇല്ലാത്ത രീതിയിലാണ് നിങ്ങള്‍ ഇതൊക്കെ കൊടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് റീച്ച് കിട്ടാൻ മറ്റുള്ളവരുടെ ജീവിതം എന്തിനാണ് ബലിയാടാക്കുന്നത്. ഇനി ഈ വിഷയത്തില്‍ ഒരു വീഡിയോ ചെയ്യാൻ എനിക്ക് ഇടവരാതിരിക്കട്ടെ”, പാർവതി കൂട്ടിച്ചേർത്തു.