മള്ളിയൂര്‍ വിനായ ചതുര്‍ഥി ഉത്സവത്തിന് ബജറ്റ് ടൂറിസം സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 27ന് പ്രസിദ്ധമായ വിനായക ചതുർഥി

കോട്ടയം : മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ പ്രസിദ്ധമായ വിനായക ചതുര്‍ഥി ഉത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വൈഷ്ണവ ഗണപതിയുടെ അപൂര്‍വ ചൈതന്യമുളള ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവം ഗണേശ ഭക്തരുടെ സംഗമത്തില്‍ മഹാതീര്‍ഥാടനമായി മാറും. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുന്നതിനുളള വിപുലമായ തയാറെടുപ്പുകളാണ് നടത്തുന്നതെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു. ഉത്സവ ദിനങ്ങളിലെല്ലാം മള്ളിയൂർ ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. സമീപമുള്ള യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്ക് നേരത്തെ മുന്‍കൂട്ടി തന്നെ യാത്ര ക്രമീകരിക്കാനാവും. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ദിവാകരന്‍ നമ്പൂതിരി അഭ്യര്‍ഥിച്ചു.

Advertisements

10,008 നാളികേര മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും വിനായക ചതുര്‍ഥി ദിനത്തിലെ സവിശേഷതയാണ്. നടി ശോഭന, ശരത്, ടി.എസ് രാധാകൃഷ്ണ ജി എന്നിവര്‍ കലാമണ്ഡപത്തിലും താളവാദ്യകുലപതികളായ മട്ടന്നൂരും പെരുവനവും ക്ഷേത്രാങ്കണത്തിലും രാഗതാളമേള വിസ്മയം തീര്‍ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

21 ന് കൊടിയേറുന്ന ഉത്സവം 28നാണ് ആറാട്ടോടെ സമാപിക്കും. 27നാണ് വിനായകചതുര്‍ഥിയും പള്ളിവേട്ടയും 22 മുതല്‍ 26 വരെ എല്ലാ ദിവസവും 12.30ന്. ഉത്സവദിനങ്ങളില്‍ വൈകുന്നേരം ആറരയ്ക്കാണ് ദീപാരാധന.ഉത്സവബലി ദര്‍ശനം ഉണ്ടാകും. ഗണേശമണ്ഡപത്തില്‍ ദിവസവും എല്ലാദിവസും വൈകിട്ട് കലാപരിപാടികള്‍ക്കായി അരങ്ങുണരും.

ഓഗസ്റ്റ് 21 നു രാവിലെ ആറിന് ഗണപതിഹോമത്തോടെ ഈ തീര്‍ഥാടന കാലത്തിന് തുടക്കമാകും. 9നു മേജര്‍സെറ്റ് പഞ്ചവാദ്യം: ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍ 9ന് കളാഭിഭിഷേകം. തുടര്‍ന്ന് കൊടിക്കയര്‍ സമര്‍പ്പണം. രാവിൽ 10.30നു തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. കൊടിയേറ്റു ദിവസം വൈകിട്ട് ഏഴിന് കോട്ടയ്ക്കല്‍ പി.എസ് വി നാട്ട്യ സംഘം കലാസന്ധ്യകള്‍ക്ക് തുടക്കമിടും.ആഗസ്റ്റ് 23 ശനിയാഴ്ചരാവിലെ എട്ടിന് ശ്രീബലി, 9 ന് വിശേഷാല്‍ നവക -പഞ്ചഗവ്യം അഭിഷേകം
ഉച്ചയ്ക്ക് 12.30 ഉത്സവ ബലിദര്‍ശനം രാത്രി 9.30 ന് വിളക്ക് എഴുന്നള്ളിപ്പ്.

ഗണേശ മണ്ഡപത്തില്‍ വൈകിട്ട് 7 ന് സംഗീത കൗസ്തുഭം ടി എസ് രാധാകൃഷ്ണ ജിയുടെ ഭക്തിഗാന തരംഗിണി.24 ഞായര്‍ 9 ന് വിശേഷാല്‍ നവക -പഞ്ചഗവ്യം അഭിഷേകം ഉച്ചയ്ക്ക് 12 30ന് ഉത്സവ ബലിദര്‍ശനം, വൈകിട്ട് 6. 30ന് ദീപാരാധന, രാത്രി 9 30ന് വിളക്ക് എഴുന്നള്ളിപ്പ്.ഗണേശ മണ്ഡപത്തില്‍ വൈകിട്ട് 5 ന് രഹിത കൃഷ്ണദാസ് -ചെറുശ്ശേരി അര്‍ജുന്‍ സംഘത്തിന്റെ ഇരട്ടത്തായമ്പക
വൈകിട്ട് ഏഴിന് നടി പത്മഭൂഷണ്‍ ശോഭനയുടെ ഭരതനാട്യം & ഭരത നൃത്തം

25 തിങ്കളാഴ്ച വൈകിട്ട് 7ന് സമന്വയ – സംഗീത പരിപാടി – പ്രസിദ്ധ സംഗീത സംവിധായകന്‍ ശരത് & പ്രകാശ് ഉള്ള്യേരി.26 ചൊവ്വ രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്.മേജര്‍ സെറ്റ് പഞ്ചവാദ്യം – കുനിശ്ശേരിഅനിയന്‍മാരാര്‍,ചെര്‍പ്പുളശ്ശേരി ശിവന്‍ മാരാര്‍. രാത്രി 7 ന് ചെറിയ വിളക്ക്. പഞ്ചാരിമേളം – കിഴക്കൂട്ട് അനിയന്‍ മാരാര്‍, ചേരാനല്ലൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍.27 ന് വിനായക ചതുര്‍ഥി ദിനം 10 ,008 നാളികേര മഹാഗണപതിഹോമത്തോടെ ആരംഭിക്കും. ക്ഷേത്രമതില്‍ക്കെട്ടിനുള്ളിലെ ഹോമ കുണ്ഡത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഗ്‌നി പകരും.

ആറന്മുള ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നാദസ്വരക്കച്ചേരി ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കും. തുടര്‍ന്ന് കോട്ടപ്പടി സുരേന്ദ്രനും സംഘവും നാദസ്വരച്ചേരി തുടരും. മള്ളിയൂരിലെ ആസ്ഥാന കലാകാരന്മാര്‍ പഞ്ചവാദ്യത്തിലും സംഗീതാര്‍ച്ചന തുടരും.
രാവിലെ 11ന് മഹാഗണപതിഹോമ ദര്‍ശനം. അഭിഷ്ട സിദ്ധിക്കും വിഘ്‌ന നിവാരണത്തിനും പേരു കേട്ടതാണ് മഹാഗണപതി ഹോമം.

ഉച്ചയ്ക്ക് 12ന് പ്രത്യക്ഷ ഗണപതി എന്ന് വിശ്വസിക്കുന്ന ഗജവീരന്മാരെ ക്ഷേത്രത്തിനു മുന്നില്‍ പൂജിക്കും. തുടര്‍ന്ന് ആനയൂട്ട്. കേരളത്തിലെ തലയെടുപ്പുള്ള 12ൽ പരം ഗജവീരന്മാർ അണിനിരക്കും.

മേള പ്രമാണി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ 120 ഓളം പ്രഗത്ഭ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം.
വൈകുന്നേരം 3 30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നാമ സങ്കീര്‍ത്തനം, 5 30ന് കാഴ്ച ശ്രീബലി, വലിയ വിളക്ക്. ചിന്നമന്നൂര്‍ വിജയ് കാര്‍ത്തികേയനും ഇടുമ്പാവനം പ്രകാശ് ഇളയരാജയും നാദസ്വരക്കച്ചേരി അവതരിപ്പിക്കും. നാങ്കൂര്‍ കെ. ശെല്‍വഗണപതി തകിലില്‍ അകമ്പടിയാകും. മേള ലോകത്തെ ചക്രവര്‍ത്തിയായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ ആവേശമായ പാറമേക്കാവ് ദേവസത്തിന്റെ കുടമാറ്റം. രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്

ആറാട്ട് ദിനമായ 28 ന് വൈകുന്നേരം 4 30ന് ഗണേശ ഭഗവാന്റെ ആറാട്ട് പുറപ്പാട്. മള്ളിയൂര്‍ ഇല്ലത്ത് ഇറക്കിപൂജ. കലാമണ്ഡലം കണ്ണൂര്‍ രാധാകൃഷ്ണന്റെ പാണ്ടിമേളം ആറാട്ട് എഴുന്നള്ളിപ്പിന്റെ പ്രത്യേകതയാണ്. രാത്രി 7 30ന് ആറാട്ട് സദ്യ.ഗണേശ മണ്ഡപത്തില്‍ അന്ന് വൈകുന്നേരം 5.30 ന് വിഘ്‌നേഷ് ഈശ്വറും സംഘവും സംഗീത സദസ്സ് നടത്തും.

ഇതോടെ മള്ളിയൂരിലെ വിനായക ചതുര്‍ഥി തീര്‍ഥാടന കാലത്തിന് സമാപ്തിയാകും.തീര്‍ത്ഥാടന ദിനങ്ങളില്‍ ഗണേശ പ്രീതിയ്ക്കായുള്ള വഴിപാടുകളും സമര്‍പ്പിക്കാവുന്നതാണ്. മഹാഗണപതി ഹോമം,ഗജപൂജ, അന്നദാനം,പുഷ്പാലങ്കാരം,ചതുര്‍ഥി ഊട്ട് ഇവയാണ് പ്രധാന വഴിപാടുകള്‍.

Hot Topics

Related Articles