കോട്ടയം : വിപണിയിൽ ഇറച്ചി വിലകുതിച്ചുയർന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവു൦ പശു വളർത്തൽ ഉപേക്ഷിച്ചവർ പോത്ത് വളർത്തലിലേക്ക് തിരിഞ്ഞതു൦ മൂലം വലിയ തോതിൽ ഈ മേഖലയിലേക്ക് ആളുകൾ എത്തിയിരുന്നു. എന്നാൽ വളർത്തി വലുതാക്കിയവർ വിൽപ്പന നടത്താനാകാതെ ബുദ്ധിമുട്ടുകയാണ് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
ശീതീകരിച്ച കണ്ടെയ്നറുകളിൽ ഗോവധ നിരോധന സംസ്ഥാനങ്ങളിൽ നിന്നും ഇറച്ചി എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇത്തരത്തിൽ എത്തുന്ന ഇറച്ചി കടകളിൽ മുന്നൂറു രൂപായിൽ താഴെ വിലയ്ക്ക് വിൽക്കുന്നു. അവർ ഉപഭോക്താവിന് നാനൂറ്റി അൻപതു രൂപ നിരക്കിൽ വിൽപ്പന നടത്തുന്നു. ഇതോടെ കശാപ്പുശാലകളിൽ നിന്നുള്ള ഇറച്ചി കച്ചവടം കുത്തനെ കുറഞ്ഞു. ഇന്നു ജില്ലയിൽ മുപ്പതിൽ താഴെ കശാപ്പുശാലകൾ മാത്രമാണ് മൃഗങ്ങളെ നേരിട്ട് കശാപ്പുനടത്തി വിൽപ്പന നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരിൽ ഭൂരിഭാഗവും ഉരുക്കളെ കൊണ്ടുവരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതോടെ നാട്ടിൽ വളർത്തിയ പോത്തിനെ വാങ്ങാൻ ആളില്ലാതായി ഇത്തരത്തിൽ ഇത്തരത്തിലുള്ള ഇറച്ചി കച്ചവടം തുടങ്ങിയത് പൊതുമേഖലാ സ്ഥാപനമാണ് മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ യുടെ വിൽപ്പനയേയും കാര്യമായി ബാധിച്ചു. ഇത്തരത്തിൽ ഇറച്ചി കൊണ്ടുവന്നു വിൽപ്പന നടത്തുന്നവർക്ക് എതിരെ ഭക്ഷ്യ സുരക്ഷ വകുപ്പിൽ പരാതി നൽകിയെകിലും ഇവരുടെ കൈയിൽ പർച്ചയിസ് ബില്ല് ഉള്ളതുകൊണ്ട് നടപടി എടുക്കാനാകില്ല എന്ന സമീപനമാണ് സ്വികരിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും അറവുശാലകൾ നിർമ്മിച്ച് കർഷകർ വളർത്തുന്ന പോത്തുകളൂടെ ഇറച്ചി വിൽപ്പന നടത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശൃ൦ ശക്തമാണ്.