വാഷിങ്ങ്ടൺ : എച്ച്1-ബി വീസ ഫീസ് വർധിപ്പിച്ച ട്രംപിൻ്റെ നടപടിക്ക് പിന്നാലെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മെറ്റ്, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്ബനികള്‍.എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്ബനികള്‍, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടൻ മടങ്ങിവരാനും ആവശ്യപ്പെട്ടു.
ട്രംപ് സർക്കാരിൻ്റെ ഉത്തരവിൻ്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്നത് വരെ എച്ച്-1ബി വീസയും എച്ച്4 വീസയും കൈവശമുള്ളവർ യുഎസില്‍ തുടരണമെന്ന് മെറ്റ ഇമെയില്‍ വഴി നിർദേശം നല്കി. അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്നവർ 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എച്ച്-1ബി വീസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് ട്രംപ് സർക്കാർ ഉയർത്തിയത്. അമേരിക്കയില്‍ ഈ വീസ കൈവശം വെച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കുന്നവരെ അടക്കം ഇത് സാരമായി ബാധിക്കും. മൂന്ന് വർഷ കാലാവധിയുള്ള ഈ എച്ച്1-ബി വീസ ഫീസ് വർധിപ്പിക്കുന്നത് അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനാണെന്ന് ട്രംപ് സർക്കാർ വിശദീകരിക്കുന്നു.
കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം അമേരിക്കയിലെ എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. അംഗീകൃത എച്ച്1-ബി വീസ ഉടമകളില്‍ 71% പേരും ഇന്ത്യക്കാരാണ്. പട്ടികയില്‍ രണ്ടാമത് ചൈനയാണ്. 11.7 ശതമാനം പേർ ചൈനയില്‍ നിന്നാണെന്നാണ് കഴിഞ്ഞ വർഷത്തെ കണക്ക്.