കൊച്ചി :ഏഷ്യയില്‍ ആദ്യമായി നാനോസ്കോപ്പിക് എസിഎല്‍ (ACL) റീകണ്‍സ്ട്രക്ഷനും മെനിസ്‌കസ് റിപ്പയറും വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി. നാനോസ്കോപ്പ് ഓപ്പറേറ്റീവ് ആർത്രോസ്കോപ്പി സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്.കായികതാരങ്ങള്‍ ഉള്‍പ്പെടെ സന്ധി സംബന്ധമായ പരിക്കുകളേറ്റവരുടെ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. നാനോസ്കോപ്പ് സംവിധാനത്തിലൂടെ കാല്‍മുട്ടിലെ മെനിസ്‌കല്‍, എസിഎല്‍ പരിക്ക് പോലുള്ള പ്രശ്നങ്ങള്‍ വളരെ കൃത്യതയോടെ കാണാനും ചികിത്സിക്കാനും കഴിയും.
പരമ്പരാഗത ആർത്രോസ്കോപ്പിയുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ ശസ്ത്രക്രിയയ്ക്ക് വളരെ ചെറിയ ഒരു ദ്വാരമത്രേ മതിയാകുന്നത്. സൂചിയുടെ വലുപ്പത്തിലുള്ള ഈ ദ്വാരത്തിലൂടെ ശസ്ത്രക്രിയ നടത്തുന്നതിനാല്‍ ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ വളരെ കുറവായിരിക്കും. അതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും വളരെ കുറയും, രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് വേഗം മടങ്ങാനാകും എന്നതും പ്രധാന സവിശേഷതയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപിഎസ് ലേക്‌ഷോറിലെ കാല്‍മുട്ട് ശസ്ത്രക്രിയ വിഭാഗം കണ്‍സള്‍ട്ടന്റ് സർജനായ ഡോ. ജോർജ് ജേക്കബ് നാനോസ്കോപ്പിക് എസിഎല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. “ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ധിയുടെ പ്രതലങ്ങള്‍ അത്യന്തം വ്യക്തതയോടെ കാണാനാകുന്നത് ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.ആശുപത്രിയിലെ ഓർത്തോപീഡിക്സ് മേധാവിയും സീനിയർ കണ്‍സള്‍ട്ടന്റുമായ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു: “നാനോസ്കോപ്പിക് സംവിധാനത്തിലൂടെ ഒരേസമയം സന്ധിയുടെ ഇരുഭാഗങ്ങളും കാണാനാകുന്നതിനാല്‍ ശസ്ത്രക്രിയ കൂടുതൽ നിഷ്‌ഠാപൂർണ്ണമാകുന്നു.”ഈ നേട്ടം സ്പോർട്സ് മെഡിസിൻ മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നുവെന്നത് മെഡിക്കൽ രംഗം വിലയിരുത്തുന്നു.


