ശബരിമല സ്വർണക്കൊള്ള:പത്മകുമാറിനെതിരെ പാർട്ടി നടപടി ഇപ്പോഴില്ല;തെറ്റ് ചെയ്തവർക്ക് സംരക്ഷണമില്ലെന്ന സിപിഎമ്മിൻ്റെ നിലപാട് ഉറച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ.പത്മകുമാറിനെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകില്ലെന്നും സംരക്ഷണമില്ലെന്നും സിപിഎം വ്യക്തമാക്കി. ശബരിമല സംബന്ധമായ ഇടതു മുന്നണി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിൽ വീഴ്‌ച വരുത്തിയാൽ അത് ആരായാലും കർശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.കടകംപള്ളി സുരേന്ദ്രനെതിരെ നീങ്ങിയാലും എസ്ഐടി നടത്തിയ അന്വേഷണത്തിൽ പാർട്ടിക്ക് പൂർണമായ വിശ്വാസമുണ്ടെന്നും, കുറ്റം തെളിഞ്ഞാൽ ആരായാലും ശിക്ഷിക്കപ്പെടുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

Advertisements

പത്മകുമാറിനെതിരായ പാർട്ടി നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിന് ശേഷം മാത്രമേ സിപിഎം തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.കൂടാതെ, രാഷ്ട്രീയബന്ധമില്ലാത്ത കെ.ജയകുമാറിനെ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനം ഏൽപ്പിച്ചത് ശുദ്ധീകരണത്തിനായാണെന്നും എം.വി.ഗോവിന്ദൻ സൂചിപ്പിച്ചു. ശബരിമലയിലെ തീർത്ഥാടകരുടെ തിരക്ക് സർക്കാരിന്റെ നേട്ടമായിട്ടാണ് സിപിഎം കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനോടൊപ്പം മന്ത്രി വി.എൻ.വാസവനും പങ്കുള്ളതായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആരോപിച്ചു. പത്മകുമാറിന്റെ അറസ്റ്റോടെ രാഷ്ട്രീയ ഇടപെടൽ തെളിഞ്ഞുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രനും പ്രതികരിച്ചു.

Hot Topics

Related Articles