ന്യൂഡൽഹി:ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെ മോദിയെ ദക്ഷിണാഫ്രിക്കൻ അധികൃതരും ഇന്ത്യക്കാരുടെ സമുദായ പ്രതിനിധികളും ചേർന്ന് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.മോദി ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്തിരുന്നില്ല. അതിനാൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പ്രാധാന്യമാണ് ലഭിക്കുന്നത്.
ഇതിന് മുമ്പ്, അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, യുഎസ് പിന്നീട് ബഹിഷ്കരണ തീരുമാനം തിരുത്തി പങ്കെടുക്കുമെന്ന നിലപാടിലാണ്.പാകിസ്ഥാൻ–ഇന്ത്യ സംഘർഷവുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവനകൾ ഇന്ത്യൻ രാഷ്ട്രീയത്തെ ചൂടേറിക്കുകയാണ്. “ഓപ്പറേഷൻ സിന്ദൂർ” അവസാനിപ്പിക്കാൻ മോദി നേരിട്ട് തന്നെ വിളിച്ചറിയിച്ചതാണ് തന്നെയെന്ന് ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിലൂടെയും പാർലമെന്റിലൂടെയും കോൺഗ്രസ് സർക്കാരിനെതിരെ വിമർശനം ശക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനൊപ്പം, യുഎസ് ഉപരോധത്തെത്തുടർന്ന് റിലയൻസ് റിഫൈനറി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചു. ഇതുവരെ സംസ്കരണത്തിനും കയറ്റുമതിക്കും വേണ്ടിയാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. റഷ്യൻ കമ്പനികളുമായി ബന്ധപ്പെട്ട പുതിയ യുഎസ് ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിലയൻസ് പ്രഖ്യാപനം.ഇതിനിടെ, ഇന്ത്യ ചൈന പ്രചരിപ്പിച്ച യുദ്ധവിമാന തകർച്ച വാർത്ത യുഎസ് റിപ്പോർട്ടിലൂടെ തള്ളി. ചൈനയും പാകിസ്ഥാനും ഉന്നയിച്ച ആക്ഷേപങ്ങൾ രാഹുൽ ഗാന്ധി ഏറ്റെടുത്തതാണെന്ന് ആരോപിച്ച് ബിജെപി തിരിച്ചടിയുമായി രംഗത്തെത്തി.


