നീണ്ട 980 ദിവസങ്ങൾക്കു ശേഷം സൂപ്പർ താരം നെയ്മർ ബ്രസീൽ ജേഴ്സിയിൽ കളിക്കാനിറങ്ങി. ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരായ അവസാന മത്സരത്തിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. 76-ാം മിനിറ്റിൽ മാത്യുസ് കുന്യയ്ക്ക് പകരക്കാരനായാണ് താരം ഇറങ്ങിയത്. പരിക്കിനെ തുടർന്ന് മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരവും ഹെയ്തിക്കെതിരായ രണ്ടാം മത്സരവും നെയ്മറിന് നഷ്ടമായിരുന്നു. സ്കോട്ട്ലൻഡിനെതിരായ മത്സരം 3-0ന് ജയിച്ച ബ്രസീൽ ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടിലെത്തിയത്. മത്സരം അവസാനിച്ചതിനു പിന്നാലെ ഗ്രൗണ്ടിലുണ്ടായിരുന്ന പങ്കാളി ബ്രുണ ബിയാൻകാർഡിയുടെയും തന്റെ കുഞ്ഞ് മകളുടെയും അടുത്തേക്കാണ് നെയ്മർ പോയത്. ഇടയ്ക്ക് താരം കണ്ണീരണിയുകയും ചെയ്തു.
Advertisements


