പാട്ടത്തിന് എടുത്ത സ്ഥലത്തെച്ചൊല്ലി തർക്കം; കത്തി ഉപയോഗിച്ച് നാട്ടുകാരെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ 

പാലാ: പാട്ടത്തിന് എടുത്ത സ്ഥലത്തെച്ചൊല്ലി തർക്കത്തെ തുടർന്ന് അയൽസാവികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ഒരാളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. തീക്കോയി വെള്ളികുളം കടപ്പാക്കൽ വീട്ടിൽ മാത്യു മകൻ ബിജോയ് മാത്യു (44) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് പൂവത്തോട് സ്വദേശിയായ ജോബിയിൽ നിന്നും പാട്ടത്തിന് എടുത്ത സ്ഥലത്തിന്റെ പണമിടപാട് ആവശ്യത്തിനായി ഇയാളുടെ വീട്ടിൽ എത്തുകയും തുടർന്ന് അവിടെ വച്ച് ജോബിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന്  കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോബിയെയും വീട്ടുകാരെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. 

ഇത് കണ്ട് തടയാൻ എത്തിയ അയൽവാസികളായ സ്ത്രീകളെയും ഇയാൾ കത്തികൊണ്ട്  ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന്  കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി. എൽ, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, റോയി വി.എം, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Hot Topics

Related Articles