റബ്ബർ ബോർഡ് ആവശ്യപ്പെട്ട തുക തന്നു ; റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റ് : എൻ. ഹരി.

കോട്ടയം: കാലങ്ങളായി റബ്ബർ കർഷകർ ആവശ്യപ്പെട്ടിരുന്ന കോംപൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം 10% നിന്ന് 25% ലേക്ക് ഉയർത്തിയതോടുകൂടി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വെള്ളത്തിൽ വരച്ച വര പോലെയായതായി ബിജെപി മധ്യമേഖലാ പ്രസിഡണ്ടും റബ്ബർ ബോർഡ് അംഗവുമായ എൻ. ഹരി പ്രസ്താവിച്ചു.

ഏറ്റവും ഒടുവിൽ വന്ന ആരോപണം റബ്ബർ ബോർഡ് നിർത്തലാക്കാൻ പോകുന്നുവെന്ന് പാഞ്ഞായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബ്ബർ ബോർഡ് ഗ്രാൻഡായി ചോദിച്ചിരുന്നത് 269 കോടി രൂപയാണ് , ഒരു മാറ്റവും വരുത്താതെ ആ തുക തന്നെ ബഡ്ജറ്റിൽ അനുവദിച്ചു തന്നിരിക്കുന്നു.

കോംപൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് റബ്ബർ കർഷകർക്ക് ആശ്വാസമായ നടപടിയാണന്ന് പ്രതിപക്ഷത്തിന് പറയേണ്ടി വന്നു.

ഇനിയെങ്കിലും പ്രതിപക്ഷ കക്ഷികൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ബഡ്ജറ്റിൽ ശക്തമായ നടപടിയെടുത്ത കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നതായും എൻ. ഹരി പറഞ്ഞു.

Hot Topics

Related Articles