കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറിയതോടെ ചർച്ച തുടർ ഭരണവും പിണറായി വിജയനും തന്നെ. മൂന്നാം ഭരണം ഉറപ്പെന്ന് പറഞ്ഞ എംവി ഗോവിന്ദൻ പിണറായി വിജയൻ നയിക്കുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. പ്രായപരിധി മാനദണ്ഡത്തില്‍ പി.കെ. ശ്രീമതിയെയും എകെ ബാലനെയും ഒഴിവാക്കാൻ നേതൃത്വം തീരുമാനിച്ചു. മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി.
പികെ ശ്രീമതിയും മന്ത്രി മുഹമ്മദ് റിയാസും മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് പ്രതികരിച്ചു. ഇത്തരത്തില്‍ ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും എല്‍ഡിഎഫ് ഭരണം എന്നത് ഒരു ടാഗ്‍ലൈൻ ആക്കി മാറ്റുകയാണ് സിപിഎം നേതാക്കള്‍. മൂന്നാം ഭരണമെന്ന ഒരു തരം പ്രതീതി സൃഷ്ടിക്കലാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനത്തില്‍ കാണുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു നേതാവിലേക്ക് ചുരുങ്ങുന്ന പാർട്ടിയും ഒരു നേതാവില്‍ കേന്ദ്രീകരിക്കുന്ന ചർച്ചകളുമാണ് നടക്കുന്നത്. സംഘടനയെ ഇഴകീറി പരിശോധിക്കേണ്ട
സമ്മേളന വേദിയില്‍ പോലും അധികാര തുടർച്ചയ്ക്കാണ് പ്രധാന്യം. കൊല്ലം സമ്മേളനത്തിലെ ഒരു അലിഖിത അജണ്ട തന്നെയാണ് പിണറായി വിജയൻ. ഹാട്രിക് സ്വപ്നം കണ്ടും അത് പറഞ്ഞും പാർട്ടിയുടെ നടപ്പ് രീതികള്‍ തന്നെ മറന്ന് തുടങ്ങി. നാല് ദിവസത്തെ സമ്മേളനത്തില്‍ രണ്ട് ദിവസത്തെ നടപടികളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ച് തന്നെയാണ്.
നയ രേഖതന്നെയാണ് താരം. അവതരണത്തിലും മറുപടിയിലും സെന്‍റർ പോയിന്‍റ് പിണറായി വിജയനാണ്. എ.കെ.ബാലനും ,പി.കെ. ശ്രീമതക്കും പോലും ഇളവില്ലെന്ന് എംവി ഗോവിന്ദൻ കർശനമായി പറയുന്നു. അപ്പോഴും റിട്ടയർമെന്‍റ് പോലും ബാധകമല്ലാത്തും പിണറായി വിജയൻ എന്ന ഒരു നേതാവിന് മാത്രമാണ്.