കോട്ടയത്ത് അഴിമതിക്കാരൻ വിജിലൻസ് പിടിയിലായത് ഉദ്യോഗക്കയറ്റത്തോടെ സ്ഥലം മാറാനിരുന്നതിന്റെ തലേന്ന്; കോട്ടയത്തു നിന്നും അഴിമതി സ്ഥാനം മാറാനിരിക്കെ കുടുങ്ങിയത് വിജിലൻസിന്റെ കരുതലിൽ; അഴിമതിപ്പണത്തിലൂടെ പത്തനംതിട്ട നിരണത്ത് കെട്ടിപ്പൊക്കിയത് പടുകൂറ്റൻ മന്ദിരം

കോട്ടയം: കോട്ടയത്ത് അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായത് ഉദ്യോഗക്കയറ്റത്തോടെ സ്ഥലം മാറാനിരുന്നതിന്റെ തലേന്ന്. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ പത്തനംതിട്ട നിരണം കടപ്ര ശിവകൃപയിൽ കെ.കെ സോമനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോട്ടയത്ത് എക്‌സിക്യുട്ടീവ് എൻജിനീയറായിരുന്ന ഇദ്ദേഹത്തിന് തിരുവനന്തപുരം ഇലക്ട്രിക്കൽ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടറായി ഉദ്യോഗക്കയറ്റം ലഭിച്ചിരുന്നു. ഇന്നു വൈകിട്ട് കോട്ടയത്തു നിന്നും സ്ഥലം മാറ്റം ലഭിച്ച് പോകാനിരിക്കെയാണ് ഇദ്ദേഹത്തെ വിജിലൻസ് സംഘം പിടികൂടിയത്.

പത്തനംതിട്ട നിരണത്ത് കൈക്കൂലി വാങ്ങി ഇദ്ദേഹം ആഡംബര സൗദം പണി തീർത്തതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഈ വീട്ടിലും പരിസരത്തും വിജിലൻസ് സംഘം പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. കൈക്കൂലിയിലുടെ സോമൻ പടുത്തുരുയർത്തിയ സമ്പാദ്യത്തിന്റെ വിവരങ്ങളെല്ലാം വിജിലൻസ് സംഘം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് വിജിലൻസ് സംഘം പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തെ ഒരു കെട്ടിടത്തിന്റെ സ്‌കീം അപ്രൂവലിനായാണ് എറണാകുളം സ്വദേശിയായ കരാറുകാരൻ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫിസിൽ എത്തിയത്. ഈ ഓഫിസിൽ എത്തിയ ഇദ്ദേഹത്തോടെ അനുമതി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ ഇദ്ദേഹം ആദ്യം പതിനായിരം രൂപ കൈക്കൂലിയായി നൽകി. എന്നാൽ, ഇതിനു ശേഷവും കൈക്കൂലി ആവശ്യപ്പെട്ട് ഫോൺ വിളി തുടർന്നതോടെ കരാറുകാരൻ പരാതിയുമായി വിജിലൻസ് സംഘത്തെ സമീപിക്കുകയായിരുന്നു.

തുടർന്നു, വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ നടത്തുന്നത് ഗുരുതരമായ ക്രമക്കേടുകൾ ആണെന്നും, വൻ തട്ടിപ്പ് തന്നെ ഇതിന് പിന്നലുണ്ടെന്നും കണ്ടെത്തി. തുടർന്ന്, ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.30 ന് ഓഫിസിലെത്തിയ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.

കമഴ്ന്നു വീണാൽ കാൽപ്പണം നക്കിയെടുക്കുമെന്നുള്ള പഴമൊഴി ശരിവയ്ക്കുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് ഇതിനോടകം തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാതിരുന്നതിനാലാണ് ഇദ്ദേഹത്തിന്റെ കൊടിയ അഴിമതികളിൽ പലതും പുറത്ത് വരാതിരുന്നതെന്നാണ് വിജിലൻസ് സംഘം കണക്ക് കൂട്ടുന്നത്. പിന്നീടും വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിനാൽ കരാറുകാരിൽ പലരും പരാതി നൽകാൻ തയ്യാറായിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘത്തിന് പരാതി ലഭിക്കുകയും അഴിമതിക്കാരനെ പിടികൂടുകയും ചെയ്യുകയുമായിരുന്നു.

Hot Topics

Related Articles