തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാരുടെ അതിക്രമം : പിതാവിനെ മകളുടെ മുന്നിൽ വച്ച്  ജീവനക്കാർ ക്രൂരമായി  മർദിച്ചു

തിരുവനന്തപുരം ആമച്ചൽ സ്വദേശിയായ പ്രേമന് നേരെയാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ അതിക്രമം നടന്നത്. കാട്ടാക്കട കെ എസ് ആർ ടി സി ടിപ്പോയിലാണ് സംഭവം . മകളുടെ മുന്നിൽ വച്ച് ജീവനക്കാർ അച്ഛനെ ക്രൂരമായി മർദിക്കുകയായിരുന്നു

കൺസഷൻ  ആവശ്യങ്ങൾക്കാണ് പ്രേമനും മകളും  കെ എസ് ആർ ടി സി ഡിപ്പോയിൽ എത്തിയത്. മകളും ഒപ്പമുണ്ടായിരുന്നു. എന്നാൽ കൺസഷൻ പുതുക്കുന്നതിന് കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.  തുടർന്ന്  വാക്കുതർക്കമുണ്ടായി . പ്രകോപനപരമായി സംസാരിച്ച കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാർ അച്ഛനെ മകളുടെ മുന്നിൽ വച്ച് മർദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മർദനത്തിൽ ശരീരത്തിന് ക്ഷതമേറ്റ പ്രേമൻ കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി. അതേ സമയം കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കെ എസ് ആർ ടി സി എംഡിക്ക് മന്ത്രി നിർദേശം നൽകി.

Hot Topics

Related Articles