കണ്ണൂർ :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം രാത്രിയോടെ അവസാനിച്ചു. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മുന്നണികൾ കലാശക്കൊട്ട് പ്രകടനങ്ങൾ നടത്തി. സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് കനത്ത സുരക്ഷ ഉറപ്പാക്കിയിരുന്നു.
മലപ്പുറത്ത് സംഘർഷം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാശക്കൊട്ടിനിടെ മലപ്പുറത്ത് എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെന്നാരോപിച്ചതോടെയാണ് വാക്കുതർക്കം ഉന്തുംതള്ളലിലേക്ക് നീളിയത്. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കുകയുണ്ടായി.
കണ്ണൂരിൽ കർശന പൊലീസ് സുരക്ഷ
കണ്ണൂരിൽ കലാശക്കൊട്ട് പല സ്‌ഥലങ്ങളിലായി വേർതിരിച്ച് നടത്തുന്ന രീതിയിലായിരുന്നു.
എൽഡിഎഫ്: തെക്കി ബസാറിൽ നിന്ന് കാൽടെക്സിലേക്ക് പ്രകടനം
യുഡിഎഫ്: കോർപറേഷൻ പരിസരത്തു നിന്ന് പഴയ ബസ് സ്‌റ്റാൻഡിലേക്ക്
എൻഡിഎ: മുനീശ്വരൻ കോവിലിനു സമീപം നിന്നു പ്രകടനം
മുന്നണികൾ തമ്മിൽ നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം.
വോട്ടെടുപ്പ് വ്യാഴാഴ്ച
രണ്ടാംഘട്ടമായി തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ബുധനാഴ്ച നിശബ്ദപ്രചാരണം നടന്നു. കൂടാതെ കണ്ണൂരിൽ 14 പേരും കാസർകോട്ടിൽ ഒരാളുമായി ആകെ 15 എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് നടക്കുന്ന ഘടകങ്ങൾ
470 പഞ്ചായത്ത് – 9027 വാർഡുകൾ
77 ബ്ലോക്ക് പഞ്ചായത്ത് – 1177 ഡിവിഷനുകൾ
7 ജില്ലാപഞ്ചായത്ത് – 182 ഡിവിഷനുകൾ
47 മുൻസിപ്പാലിറ്റി – 1834 ഡിവിഷനുകൾ
തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾ – 188 ഡിവിഷനുകൾ
വോട്ടെടുപ്പ് മാറ്റിവച്ച വാർഡ്
മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരണപ്പെട്ടതിനാൽ വോട്ടെടുപ്പ് പിന്നീട് നടക്കും.


