ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തുടങ്ങിയ ഓപ്പറേഷൻ ‘സിന്ദൂർ’ പാകിസ്ഥാനെ ഗൗരവമായ പ്രതിസന്ധിയിലാക്കി. ഏപ്രിൽ 7-ന് പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളെയും അവയ്ക്ക് പിന്തുണ നൽകിയ പ്രദേശങ്ങളെയും ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേന ശക്തമായ ആക്രമണം നടത്തിയത്. ഈ ഓപ്പറേഷൻ പാകിസ്ഥാനിൽ ഏൽപ്പിച്ച ആഘാതം ‘ചില്ലറയല്ല’ എന്നും അതിന്റെ വിജയത്തിന് പിന്നിൽ രണ്ടു പ്രധാന ഇന്ത്യൻ ആയുധങ്ങളാണെന്നും യൂറോപ്യൻ പ്രതിരോധ വാർത്താ വിശകലന വിദഗ്ധർ പറയുന്നു.മോസ്കോയിൽ പ്രവർത്തിക്കുന്ന പ്രതിരോധ വിദഗ്ധൻ ജോൺ ഹെൽമർ നൽകിയ വിവരങ്ങൾ പ്രകാരം, ഇന്ത്യയുടെ എസ്-400 ട്രയംഫ് എയർ പ്രതിരോധ റെജിമെന്റും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഈ ഓപ്പറേഷനിൽ നിർണായക പങ്ക് വഹിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പ്രതിരോധ ആസ്തിയായ എസ്-400 സിസ്റ്റം, അതിന്റെ ദീർഘദൂര റെയ്ഞ്ചും ഉയർന്ന കൃത്യതയും ഉപയോഗിച്ച് പാക്കിസ്താൻ വ്യോമസേനയുടെ നീക്കങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മനസ്സിലാക്കാൻ ഇന്ത്യയ്ക്ക് സഹായിച്ചു. ഒരേ സമയം ഒന്നിലധികം യുദ്ധവിമാനങ്ങളെ കണ്ടെത്താനും ലക്ഷ്യമിടാനും ഈ സിസ്റ്റം സഹായകമായി. ഇതുവഴി വ്യോമയുദ്ധ മേഖലയിൽ ഇന്ത്യക്ക് പൂർണ നിയന്ത്രണം പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം, ബ്രഹ്മോസ് മിസൈലുകൾ വളരെ കുറിച്ചു മുന്നറിയിപ്പിൽ തന്നെ പാകിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗതയേറിയ കൃത്യതയുള്ള ആക്രമണം നടത്തുന്നതിനും ഉപയോഗിക്കപ്പെട്ടു. പ്രതിരോധത്തിലും പ്രതിക്രമശേഷിയിലും ഇന്ത്യ നേടിയ സാങ്കേതിക മുൻതൂക്കം ഇതിലൂടെ വ്യക്തമാക്കി.ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ സംഘർഷസാഹചര്യങ്ങളിൽ പ്രതിരോധവും ആക്രമണ ശേഷിയും ശക്തമായി വിന്യസിക്കാനുള്ള പ്രാപ്തി തെളിയിച്ചിരിക്കുകയാണെന്ന് ഹെൽമർ അഭിപ്രായപ്പെട്ടു.


