മണ്ഡലകാലം ആരംഭിച്ചതിനുശേഷം ഭക്തർക്കും ആശ്വാസം;സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ തിരക്ക് അടങ്ങുന്നു

പമ്പ: മണ്ഡലകാലം തുടങ്ങിയതിനുശേഷം ഏറ്റവും കുറവ് തീർത്ഥാടക തിരക്ക് രേഖപ്പെടുത്തിയ ദിനമാണ് ഞായറാഴ്ച. പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നതുമുതൽ പത്ത് മണിവരെ 30,000ഓളം ഭക്തരെ മാത്രമാണ് അയ്യപ്പദർശനം നടത്തിയത്. ഞായറാഴ്ചയായിട്ടും തീർത്ഥാടകർക്ക് വരികളിൽ ഏറെനേരം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായില്ല. അതുവഴി സന്നിധാനത്ത് എത്തിയ ഭക്തർക്കെല്ലാം സുഖപ്രദമായി ദർശനം നടത്താൻ കഴിഞ്ഞു.ഇന്നലെ ആകെ 83,018 തീർത്ഥാടകർ ശബരിമലയിൽ എത്തിയതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.

Advertisements

കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ തിരക്കിനേക്കാൾ ഇത് വളരെ കുറവാണ്.അധികാരികൾ വ്യക്തമാക്കിയതുപോലെ, സ്‌പോട്ട് ബുക്കിംഗിലൂടെ ദർശനാനുമതി നൽകുന്നവരുടെ എണ്ണം ദിവസേനയിലെ തിരക്കിനെ ആശ്രയിച്ചായിരിക്കും നിശ്ചയിക്കുന്നത്. പരമാവധി 20,000 പേർക്കാണ് നിലവിൽ സ്‌പോട്ട് ബുക്കിംഗിലൂടെ ദർശനാനുമതി. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പതിനെട്ടാംപടി കയറാനുള്ള അവസരം കൂടുതൽ തീർത്ഥാടകർക്ക് നൽകുകയും അധിക പൊലീസ് സന്നാഹം വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലകാലത്ത് നടന്ന അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വെർച്വൽ ക്യൂ വഴിയുള്ള 70,000 പേരും സ്‌പോട്ട് ബുക്കിംഗിലൂടെ 20,000 പേരും ഉൾപ്പടെ 90,000 പേർക്കാണ് നിത്യേന ദർശനാനുമതി നൽകാറുണ്ടായിരുന്നത്. എന്നാൽ ചില തീർത്ഥാടകർ സമയക്രമം പാലിക്കാതെത്തുകയും സ്‌പോട്ട്ബുക്കിംഗ് തോത് വർധിക്കുകയും ചെയ്തതിനാൽ പൊലീസ് നിയന്ത്രണം ദുസ്സാധ്യമാവുകയായിരുന്നു.

ഇതുതുടർന്ന് കോടതി സ്‌പോട്ട് ബുക്കിംഗ് പരിധി 5,000 ആയി ചുരുക്കിയതും പമ്പയിലെ സ്‌പോട്ട്ബുക്കിംഗ് കേന്ദ്രങ്ങൾ താത്കാലികമായി അടച്ചതുമാണ്. നിലവിൽ നിൽക്കലിലുള്ള ഏഴ് കൗണ്ടറുകൾ വഴിയേയാണ് വെർച്വൽ ക്യൂ ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്ക് ദർശനാനുമതി ലഭിക്കുന്നത്.

Hot Topics

Related Articles