“യുവതിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഇവർ തന്നെ ചതിച്ചു; പല കാര്യങ്ങളും മറച്ചുവെച്ചു” : മൊഴി നൽകി ഷിയാസ് കരീം

കാസർകോട്: നടൻ ഷിയാസ് കരീമിന് എതിരായ പീഡന പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ നടന്റെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയത്. അല്ലാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് പൊലീസിനോട് പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഇന്ന് തന്നെ ഷിയാസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ പൊലീസ് ചന്തേരയിലേക്ക് എത്തിച്ചത്. ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാസർകോട് സ്വദേശിയായ യുവതിയാണ് ഷിയാസ് കരീം വിവാഗ വാഗ്ദാനം നൽകിയ തന്നെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി നൽകിയത്. 2021 ഏപ്രിൽ മുതൽ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയുടെ പക്കൽ നിന്നും ലക്ഷങ്ങള്‍ ഷിയാസ് കരീം തട്ടിയെടുത്തെന്നും ആക്ഷേപമുണ്ട്.

Hot Topics

Related Articles