തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; നേരിട്ട് ഹാജരാകാൻ ബാബാ രാംദേവിനോട് സുപ്രീംകോടതി

ന്യൂഡൽഹി : ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാൻ ബാബ രാംദേവിനോട് സുപ്രീം കോടതി നിർദേശിച്ചു. പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനും നേരിട്ട് ഹാജരാകണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷവും ഇതു തുടർന്ന പതഞ്ജലി ആയുർവേദയ്ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണൻ തുടങ്ങിയവർക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

Advertisements

ഈ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാൻ സുപ്രീം കോടതി നിർദേശം നല്‍കിയത്. ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിയുടെ നോട്ടീസിനെ കുറിച്ച്‌ ബാബ രാംദേവിന് കൃത്യമായ ധാരണയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് കേസില്‍ മൂന്നാമതൊരു മുതിർന്ന അഭിഭാഷകൻ ഹാജരാകുന്നതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സീനിയർ അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് പതഞ്ജലി ആയുർവേദയ്ക്ക് വേണ്ടി ഹാജരായത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Hot Topics

Related Articles