അഞ്ചാം ക്ലാസുകാരൻ നിരന്തരമായി സ്കൂളിൽ പോകുന്നില്ല ; ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാകുന്നു ; അന്വേഷിച്ചെത്തിയ പൊലീസിന് മുൻപിലെത്തിയത് മയക്കുമരുന്ന് വിതരണക്കാരനെ

മലപ്പുറം: പത്ത് വയസ്സുകാരന് മയക്കുമരുന്ന് നൽകി നിരന്തരമായി പണം വാങ്ങിയിരുന്ന ആളെ അറസ്റ്റ് ചെയ്തു. അതളൂർ സ്വദേശിയായ സ്വാമി എന്നു വിളിക്കുന്ന സുബ്രഹ്മണ്യനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്കൂളിൽ പോകുന്നില്ലെന്നും ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാകുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ കൗൺസിലറെ അറിയിക്കുകയായിരുന്നു. സ്കൂൾ കൗൺസിലർ ആ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയും രക്ഷിതാക്കൾ കുട്ടിയെ തവനൂരിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഓഫീസിൽ ഹാജരാക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വാമി എന്നയാൾ വിവിധ സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടുപോയതായും ജ്യൂസിൽ ഏതോ പൊടി കലർത്തി കൊടുത്തതായും പിന്നീട് പണം ആവശ്യപ്പെട്ടുവെന്നും കുട്ടി അതിനായി പണം മോഷ്ടിച്ചുവെന്നും രക്ഷിതാക്കൾ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ചൈൽഡ് വെൽഫയർ കമ്മിറ്റി കുട്ടിയെ തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയും സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കുറ്റിപ്പുറം പൊലീസിന് നിർദേശം നൽകുകയും ചെയ്തു.

തുടർന്ന് കുട്ടിക്ക് ചികിത്സ ആവശ്യമാണ് മനസിലായതിനെ തുടർന്ന് ചികിത്സക്ക് ആവശ്യമായ നടപടികളും സ്വീകരിച്ചു. തുടർന്നാണ് പൊലീസ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അയാൾക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.





Hot Topics

Related Articles