ഈ ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറിയിൽ ജർമ്മനി വീണു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു ഇക്വഡോറിന്റെ ജയം. ഇതോടെ ഇക്വഡോർ നോക്ക്ഔട്ട് സാധ്യതകൾ കൂടുതൽ സജീവമാക്കി. ആക്രമണം കൊണ്ട് മാത്രം മത്സരം ജയിക്കാനാവില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടി ആയിരുന്നു ജർമ്മനിയുടെ തോൽവി ആദ്യം ലീഡെടുത്തെങ്കിലും നാഗൽസ്മാനും സംഘത്തെയും വിറപ്പിച്ച് മുന്നേറിയ എക്വഡോർ രണ്ടെണ്ണം തിരിച്ചടിച്ച് മുന്നേറി. ആറുപോയന്റോടെ ഗ്രൂപ്പ് ജേതാക്കളായത് ഐവറി കോസ്റ്റിനെതിരായ ജയത്തിന്റെ ബലത്തിൽ. ഐവറി കോസ്റ്റ് രണ്ടാം സ്ഥാനത്ത്. നാലുപോയന്റോടെ മൂന്നാമതുള്ള എക്വഡോറും നോക്കൗട്ടിലെത്തി.
ആദ്യം ഒരു ഗോളിന് മുന്നിലെത്തിയ ജർമനിയെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇക്വഡോർ ഞെട്ടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയാണ് ജർമനിയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ 9 മിനിറ്റിനകം തന്നെ ഇക്വഡോർ നിൽസൺ അംഗുളോയിലൂടെ സമനില പിടിച്ചു. രണ്ടാം പകുതിയുടെ 77ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റയാണ് ഇക്വാഡോറിന് വിജയഗോൾ സമ്മാനിച്ചത്. ഗോൾ മടക്കാനും സമനില പിടിക്കാനും ജർമനി ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.


