വൈക്കം: വയോധികയെ ഭീഷണിപ്പെടുത്തി പട്ടാപ്പകൽ വീടിനുള്ളിലെത്തിയ യുവതിയും യുവാവും ഏഴരപ്പവൻ്റെ സ്വർണം കവർന്നതായി പരാതി. വൈക്കംചേരുംചുവട് ഇടശേരിൽ ലില്ലിക്കുട്ടി (68)യുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴു പവൻ്റെ മാലയും വളയുമടക്കം ഏഴരപ്പവനാണ് കവർന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. യുവാവും യുവതിയും വീട്ടിലെത്തി വാതിലിൽ മുട്ടിയതിനെ തുടർന്ന് ലില്ലിക്കുട്ടി വാതിൽ തുറന്നു. വീടിനുള്ളിലെത്തിയ യുവാവും യുവതിയും ഭീഷണപ്പെടുത്തി താക്കോലെടുത്ത് അലമാര തുറന്ന് മാല അപഹരിക്കുകയായിരുന്നു.
ലില്ലിക്കുട്ടിക്ക് പൊതു പ്രവർത്തകനായ മകൻ മാത്രമേ ഉള്ളു. വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പിച്ചാണ് മോഷ്ടാക്കളെത്തിയത്. മാലയിലെ താലിയും മാതാവിൻ്റെ രൂപമുള്ള ലോക്കറ്റും ലില്ലിക്കുട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് മാലയിൽ നിന്ന് താലിയും മാതാവിൻ്റെ ലോക്കറ്റും ഊരി മോഷ്ടാക്കൾ ലില്ലിക്കുട്ടിക്ക് നൽകി. ആഭരണങ്ങൾ എടുക്കുന്നതിനിടയിൽ മുറിയിലേക്ക് തെറിച്ച് വീണ മോതിരം തിരയാൻ കൂട്ടാക്കാതെ യുവതി യുവാവിനോട് പോകാം ബ്രോയെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. രാത്രി മകൻ വീട്ടിലെത്തിയപ്പോഴാണ് ലില്ലിക്കുട്ടി മോഷണ വിവരം പറഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് വിരലടയാള വിദഗ്ധർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എത്തും. ചേരുംചുവട്ടിലേയും സമീപത്തെയും സിസിടി വികളും പോലീസ് പരിശോധിച്ചു വരികയാണ്.