തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു.പിണറായി വിജയൻ പറഞ്ഞു കൊടുക്കുന്നതാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മത സാമുദായിക നേതാക്കള്‍ ഇത്തരം പരാമർശങ്ങള്‍ ഒഴിവാക്കണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണം. വെള്ളാപ്പള്ളിയുടേത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവന.
ശ്രീനാരായണഗുരു പറഞ്ഞതിന് വിരുദ്ധമാണ് ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി ദില്ലിയില്‍ പിആർ ഏജൻസികളെ കൊണ്ട് പറയിപ്പിച്ചതാണ്. അന്ന് മലപ്പുറത്തിനെതിരെ വ്യാപകമായ പ്രചാരണം നടത്തിയതാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. വെള്ളാപ്പള്ളി ദയവുചെയ്ത് ഇത്തരം പരാമർശങ്ങളില്‍ നിന്ന് പിന്മാറണം. വിദ്വേഷത്തിന്റെ ക്യാമ്ബയിൻ ആര് നടത്തിയാലും ജനങ്ങള്‍ അതിനെ ചോദ്യം ചെയ്യും. കെ ബാബു വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച് അറിയില്ലെന്നും സതീശൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുല്യയുടെ മരണം വിശദമായി അന്വേഷിക്കണം. കുടുംബങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലന്ന സന്ദേശമാണ് നിരന്തരം വരുന്നത്. ഈ വിഷയത്തില്‍ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.