കുറവിലങ്ങാട്: കർക്കടകമാസത്തിൽ ഇലയ്ക്കാട് ഗ്രാമത്തിലെ വീടുകളിൽ നടന്നുവന്നിരുന്ന രാമായണമാസാചരണവും സൽസഘവും സമാപിച്ചു.
കർക്കടകം ഒന്നുമുതൽ മുപ്പത്തി ഒന്ന് ദിവസവും ഗ്രാമത്തിലെ ഓരോ വീടുകളിലും രാമായണപാരായണം നടന്നു. വൈകുന്നേരം തുടങ്ങുന്ന പാരായണത്തിൽ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ഒത്തുകൂടി കർക്കടക മാസത്തിൽ ദിവസവും നടത്തുന്ന രാമായണപാരായണം ഇലയ്ക്കാട് ഗ്രാമത്തിന്റെ വ്യത്യസ്തമായ ഒരു ആചാരമായി മാറിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമീണരുടെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മ കൂടിയാണിത് തുഞ്ചൻ്റെ ശാരിക പൈതൽ ചൊല്ലിയ രാമായണത്തിലെ ബാലകാണ്ഡം മുതൽ പട്ടാഭിഷേകം വരെ പാരായണം ചെയ്യുന്നത് കൂടാതെ ദേവീ ദേവ സ്തുതികൾ നിറഞ്ഞ ഭജന കൂടിയാകടമ്പോൾ അരങ്ങ് കൊഴുക്കും. അവസാന ദിവസം രാവിലെ മുതൽ സമ്പുർണ്ണ രാമായണ പാരായണാവും പുഷ്പാഭിഷേകവും ദീപാരാധനയും സദ്യയും നടത്തി.