ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ : ബി ജെ പി ആസ്ഥാനവും സന്ദർശിച്ചു

ന്യൂഡൽഹി : കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സി പി സി) പ്രതിനിധികള്‍ ആദ്യമായി ആർ‌ എസ്‌ എസ് ആസ്ഥാനം സന്ദർശിച്ചു.ബി ജെ പി ഓഫീസിലെ സന്ദർശനത്തിന് പിന്നാലെയാണ് സി പി സി പ്രതിനിധികള്‍ ആർ എസ് എസ് ആസ്ഥാനത്തും എത്തിയത്. സി പി സിയുടെ അന്താരാഷ്ട്ര വകുപ്പിന്‍റെ (ഐ എല്‍ ഡി) ആറ് അംഗ പ്രതിനിധി സംഘമാണ് ബി ജെ പി – ആർ എസ് എസ് ആസ്ഥാനത്ത് എത്തി നേതാക്കളുമായി ചർച്ച നടത്തിയത്. സി പി സി സംഘത്തെ നയിച്ചത് സണ്‍ ഹയാൻ ആണ്.

Advertisements

ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബാലെയാണ് സി പി സി സംഘത്തെ സ്വീകരിച്ചത്. സി പി സി നേതാക്കള്‍ ആർ എസ് എസ് ഉന്നതരുമായി നടത്തിയ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്- “സി പി സി വിദേശകാര്യ മന്ത്രാലയത്തോട് കൂടിക്കാഴ്ചയ്ക്കായി അഭ്യർത്ഥിച്ചു. ആർ‌ എസ്‌ എസ് അതിന് സമ്മതിച്ചു. ആർ‌ എസ്‌ എസ് ശതാബ്ദി വർഷത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്ട്രീയമായും നയതന്ത്രപരമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യ തലസ്ഥാനത്തിന്‍റെ ഹൃദയ ഭാഗത്ത് പുതുതായി നിർമിച്ച ആർ‌ എസ്‌ എസ് ആസ്ഥാനമായ കേശവ് കുഞ്ച് പരിസരം സി പി സി പ്രതിനിധി സംഘം ചുറ്റിനടന്നുകണ്ടു. 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ സമുച്ചയത്തില്‍ 300 മുറികളുണ്ട്. 270 വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൌകര്യവുമുണ്ട്.

സി പി സി പ്രതിനിധികള്‍ ബി ജെ പി ആസ്ഥാനത്ത് എത്തിയതിനെ മുസ്ലിം യൂത്ത് ലീഗ് ഓർഗനൈസിങ് സെക്രട്ടറി അഡ്വ ഷിബു മീരാൻ പരിഹസിച്ചു. ‘സി ജെ പി അങ്ങനെ അന്താരാഷ്ട്ര പാർട്ടി ആയി’ എന്നാണ് ഷിബു മീരാന്‍റെ പരിഹാസം. സി പി എം – ബി ജെ പി ബന്ധമെന്ന് പരിഹസിക്കാൻ യു ഡി എഫ് നേതാക്കള്‍ ഉപയോഗിക്കുന്ന വാക്കാണ് സി ജെ പി (കമ്യൂണിസ്റ്റ് ജനത പാർട്ടി).

Hot Topics

Related Articles