റായ്പൂർ: ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ട ആൺസുഹൃത്തിനെ കത്തി ഉപയോഗിച്ച് തലതിരിച്ചു കൊലപ്പെടുത്തിയ 16 കാരിയായ പെൺകുട്ടി അറസ്റ്റിൽ. ഞായറാഴ്ച റായ്പൂർ നഗരത്തിലെ ലോഡ്ജിലാണ് സംഭവം.എംഎസ് എഞ്ചിനീയറിങ് ഓഫീസറായി ജോലി ചെയ്യുന്ന സദ്ദാമിനെയാണ് കൊലപ്പെടുത്തിയത്.ബിലാസ്പൂരിലെ കോനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരി സെപ്റ്റംബർ 28-നാണ് ആൺസുഹൃത്ത് മൊഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലേക്ക് എത്തിയത്. രാമൻ മന്ദിർ വാർഡിലെ ലോഡ്ജിൽ ശനിയാഴ്ച്ച മുതൽ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നു.
പോലീസ് കണ്ടെത്തലുകൾ പ്രകാരം, മൂന്നുമാസം ഗർഭിണിയായ പെൺകുട്ടിയോട് ഗർഭം അലസിപ്പിക്കാൻ സദ്ദാം ആവശ്യപ്പെട്ടു. വിവാഹം കഴിക്കാൻ കഴിയില്ലെന്ന കാരണത്തോടെ പെൺകുട്ടിയെ കത്തിയും ഭീഷണിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു.സംഭവം നടന്ന രാത്രി, കിടന്നുറങ്ങുകയായിരുന്ന സദ്ദാമിനെ അതേ കത്തി ഉപയോഗിച്ച് പെൺകുട്ടി കൊലപ്പെടുത്തുകയും, സദ്ദാമിന്റെ മൊബൈൽ ഫോണെടുക്കുകയും മുറി പൂട്ടി താക്കോൽ അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുകയും ചെയ്തു . പിറ്റേ ദിവസം രാവിലെ, പതിനാറുകാരി അമ്മയോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. പിന്നാലെ അമ്മ മകളേയും കൂട്ടി പൊലീസിനും കീഴടങ്ങുകയും ചെയ്തു.

