പ്രശസ്‌ത ഗായകനും സംഗീത സംവിധായകനും നടൻ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയന് വിട നൽകി നാട് : വിതുമ്പിക്കരഞ്ഞ് മകനും ഭാര്യയും : നാടകം എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ സാമൂഹികവിരുദ്ധർ

കൊച്ചി : കഴിഞ്ഞ ദിവസമാണ് പ്രശസ്‌ത ഗായകനും സംഗീത സംവിധായകനും നടൻ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയൻ അന്തരിച്ചത്. ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകർന്നിട്ടുണ്ട് ജയവിജയ. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് അദ്ദേഹം.

1988ല്‍ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയൻ സംഗീത യാത്ര തുടർന്നിരുന്നു. തൊണ്ണൂറ് വയസായിരുന്നു പ്രായം. ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്ബൂത്തറ മഠത്തില്‍ ഗോപാലൻ തന്ത്രിയുടെ ഇരട്ട മക്കള്‍ ജയനും വിജയനും ആദ്യം മികവ് തെളിയിച്ചത് കർണാടക സംഗീതത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീതലോകത്ത് കെ.ജി ജയൻ മികവ് തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളില്‍ മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറാം വയസില്‍ സംഗീത പഠനം തുടങ്ങിയ ജയൻ പത്താം വയസില്‍ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു.

എൻഎസ്‌എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ.ശങ്കറും ചേർന്ന് പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാർഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്ന് വീട്ടുകാരെ ഉപദേശിച്ചത്. അച്ഛന്റെ സംഗീതത്തിലുള്ള അഭിരുചി നല്ല രീതിയില്‍ മനോജ് കെ ജയനും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മനോജ് കെ ജയന്റെ അഭിനയം പോലെ പ്രിയമാണ് പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ പിന്നണി ഗാനാലാപനവും.

കെ.ജി ജയന്റെ വിയോഗമറിഞ്ഞ് മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഓടിയെത്തി. അക്കൂട്ടത്തില്‍ കെ.ജി ജയന്റെ വിയോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് മനോജ് കെ ജയന്റെ ഭാര്യ ആശയെയാണ്. മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ ആശ നിയന്ത്രണം വിട്ട് കരഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടൻ തളർന്ന് വീണ് കരയുന്ന ആശയുടെ വീഡിയോ വൈറലാണ്. എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ… എന്ന് ആവർത്തിച്ച്‌ പറഞ്ഞുകൊണ്ടാണ് ആശ കരഞ്ഞത്.

മനോജ് കെ ജയനും മകള്‍ കുഞ്ഞാറ്റയുമെല്ലാം സമാധാനിപ്പിക്കാൻ നോക്കിയിട്ടും ആശയുടെ സങ്കടം അണപൊട്ടിയൊഴുകി. കെ.ജി ജയന്റെ മൃതദേഹത്തിലും ഏറെനേരം വീണ് കരഞ്ഞ് ആശ. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ആശയെ പരിഹസിച്ച്‌ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

മൃതദേഹത്തിന് അരികില്‍ ഇരുന്ന് അലറിക്കരഞ്ഞതിന്റെ പേരിലാണ് ആശയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. ഇതൊക്കെയാണ് ഓസ്കാർ അഭിനയം, എന്തൊരു ഓവർ… അച്ഛനെ നോക്കി വീട്ടില്‍ നില്‍ക്കാമായിരുന്നില്ലേ..? മരിച്ച്‌ കഴിഞ്ഞ് ആരെ കാണിക്കാനാണ് ഇങ്ങനെ കരയുന്നത്?, മനോജിനേക്കാള്‍ വലിയ നടിയാണ് ഭാര്യയെന്ന് ഇത് കാണുമ്ബോള്‍ മനസിലാവും എന്നിങ്ങനെ നീളുന്നു പരിഹസിച്ചുള്ള കമന്റുകള്‍. അതേസമയം ചിലർ ആശയെ അനുകൂലിച്ചും കമന്റുകള്‍ കുറിച്ചിട്ടുണ്ട്.

അമ്മായി അച്ഛൻ മരിച്ചിട്ട് അവരിത്രയും സങ്കടപ്പെടണമെങ്കില്‍ അത്രയും അവരെ സ്നേഹിച്ച അച്ഛനായിരിക്കണം, ചിലപ്പോള്‍ അച്ഛനുമായി നല്ല ആത്മബന്ധം ആശയ്ക്ക് കാണും. അതുകൊണ്ട് അവർ വിഷമിക്കുന്നു. പലരും ഓവർ ആക്ടിങ് എന്നൊക്കെ പലയിടത്തും കമന്റ് ഇട്ട് കണ്ടു. അവരുടെ അവസ്ഥ അവർക്കറിയാം എന്നിങ്ങനെ നീളുന്നു അനുകൂലിച്ചുള്ള കമന്റുകള്‍.

ഉർവ്വശിയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് ആശ മനോജ് കെ ജയന്റെ ജീവിതത്തിലേക്ക് വന്നത്. ഇരുവർക്കും ഒരു മകനുണ്ട്. ഉർവശിയുടെ മകള്‍ കുഞ്ഞാറ്റയെ വളർത്തിയതും ആശയാണ്. ആശയുടെ ആദ്യ വിവാഹത്തിലെ മകളും കുഞ്ഞാറ്റയ്ക്കൊപ്പമാണ് താമസം. നടി കലാരഞ്ജിനിയും കല്‍പ്പനയുടെ മകള്‍ ശ്രീമയിയുമെല്ലാം അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

Hot Topics

Related Articles