തോരാമഴയത്ത് രക്ഷ തേടിയെത്തിയപ്പോൾ സഹായമായി : രണ്ടു കൈയും നീട്ടി സ്വീകരിച്ച് എട്ട് ദിവസം  ദുരിതാശ്വാസ ക്യാമ്പിൽ  അഭയം നൽകി :  പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതിയോട് നന്ദി അറിയിച്ച് ക്യാമ്പിന്റെ പടികളിറങ്ങി കുഴിക്കാട്ടു കോളനി നിവാസികൾ അടക്കമുള്ള നൂറിലധികം ആളുകൾ 

പനച്ചിക്കാട് : ചെറിയ പരാതികൾക്കുപോലും ഇടം നൽകാതെ , അഭയം തേടിയവരുടെ വളർത്തുമൃഗങ്ങളെയുൾപ്പെടെ സംരക്ഷിച്ച സംതൃപ്തിയുമായാണ് 8 ദിവസം നീണ്ടു നിന്ന ദുരിതാശ്വാസ ക്യാമ്പ്  പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി അവസാനിപ്പിച്ചത്. കുഴിമറ്റം സദനം സ്കൂളിൽ നടന്ന ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 130 പേരാണ് ഉണ്ടായിരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,     ജില്ലാകളക്ടർ 

വി.വിഘ്നേശ്വരി , കോട്ടയം തഹസീൽദാർ എസ് എൻ അനിൽകുമാർ , ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് എന്നിവർ ക്യാമ്പ് സന്ദർശിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഴിക്കാട്ടു കോളനിയിലെ ഭാഗ്യരാജിന്റെ മകൻ രോഹിത് രാജ് (10) ന് കളിക്കുന്നതിനിടയിൽ വീണ് കൈയ്ക്ക് ഒടിവ് സംഭവിക്കുകയും പഞ്ചായത്ത് ജീപ്പിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്റെ നേതൃത്വത്തിൽ കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലുമെത്തിച്ചത് ക്യാമ്പിലെ നൊമ്പരാനുഭവമായി. കടുവാക്കുളം എം സി ബി എസ് , പനച്ചിക്കാട്‌ വ്യാപാരി വ്യവസായി ഏകോപന സമിതി  , അഖില കേരള  ബാലജനസഖ്യം  , ഹൈസ്കൂൾ വാർഡ് കുടുംബശ്രീ എ ഡി എസ് , കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ , സദനം സ്കൂളിലെ അദ്ധ്യാപകർ, സ്കൂളിലെ എൻ സി സി കേഡറ്റ്സ് എന്നിവരാണ് പഞ്ചായത്തിന്റെ അഭ്യർത്ഥനപ്രകാരം ക്യാമ്പിൽ സഹായവുമായി എത്തിയത്. 

പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ,വൈസ് പ്രസിഡന്റ് റോയി മാത്യു എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും അസിസ്റ്റന്റ് സെക്രട്ടറി      വി ആർ ബിന്ദുമോന്റെ നേതൃത്വത്തിൽ  പഞ്ചായത്ത് ജീവനക്കാരും ക്യാമ്പ് അംഗങ്ങളോടൊപ്പം ഒരുമിച്ചിരുന്ന് ക്യാമ്പിൽ തയ്യാറാക്കിയ ഉച്ചഭക്ഷണത്തിലും പങ്കെടുത്തതിനു ശേഷമാണ് ക്യാമ്പ് അവസാനിപ്പിച്ചത്.

Hot Topics

Related Articles