12 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി പുറത്തിറങ്ങി സുനിത വില്യംസ്

കാലിഫോര്‍ണിയ: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്. നിര്‍ണായക അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്‌എസ്) പുറത്തിറങ്ങിയത്. സുനിതയ്ക്കെപ്പം നിക്ക് ഹേഗും സ്പേസ്‌വോക്ക് നടത്തി. ‘യുഎസ് സ്പേസ്‌വോക്ക് 91’ എന്നായിരുന്നു നിലയത്തിലെ നിര്‍ണായക അറ്റകുറ്റപ്പണികള്‍ അടങ്ങിയ ദൗത്യത്തിന്‍റെ പേര്.

Advertisements

ഇത്തവണ ബഹിരാകാശ നിലയത്തിലെത്തിയ ശേഷമുള്ള ഏഴ് മാസത്തിനിടെ ആദ്യമായാണ് സുനിത വില്യംസ് ഐഎസ്‌എസിന് പുറത്തിറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്. സുനിത വില്യംസിന്‍റെ കരിയറിലെ എട്ടാം സ്പേസ്‌വോക്കാണിത്. നിക്ക് ഹേഗ് നാലാം തവണയാണ് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്നത്. ആറ് മണിക്കൂറോളം നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ച സുനിതയും നിക്കും നൈസര്‍ എക്സ്‌-റേ ടെലസ്കോപ്പില്‍ അറ്റകുറ്റപ്പണി നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐഎസ്‌എസിന്‍റെ ഔറിയന്‍റേഷന്‍ കണ്‍ട്രോള്‍ നിയന്ത്രിക്കുന്ന ഗൈറോ പുനഃസ്ഥാപിച്ചു. മറ്റെന്തെങ്കിലും അറ്റകുറ്റപ്പണികള്‍ നിലയത്തിന് ഉടന്‍ ആവശ്യമുണ്ടോ എന്ന് ഇരുവരും പരിശോധിക്കുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കാലാവധി ഉറപ്പിക്കുന്നതിനും അനിവാര്യമായ അറ്റകുറ്റപ്പണികളാണ് സുനിത വില്യംസും നിക്ക് ഹേഗും പൂര്‍ത്തിയാക്കിയത് എന്ന് നാസ അറിയിച്ചു.

Hot Topics

Related Articles