ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്; വീടിന് സമീപമെത്തിയത് രാവിലെ, കത്തി ഒളിപ്പിച്ചത് മുറിയിലെ ബെഡില്‍

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്. ആതിര കുട്ടിയെ സ്കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിക്കുകയും ചെയ്തു. തുടർന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് ആതിര ചായ നല്‍കി.

Advertisements

ഈ സമയം കയ്യില്‍ കരുതുന്ന കത്തി മുറിക്കുള്ളിലെ മെത്തയ്ക്കുള്ളില്‍ സൂക്ഷിച്ചു. പിന്നീട് ഇവർ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടയിലായിരുന്നു മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി വലിച്ചത്. പിന്നീട് ജോണ്‍സണ്‍ ഇട്ടിരുന്ന ഷർട്ട് അവിടെ ഉപേക്ഷിച്ച്‌ ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. രാവിലെ 9 30 ഓടുകൂടി തന്നെ ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഇവിടെ നിന്നും രക്ഷപ്പെട്ടു.

Hot Topics

Related Articles