അംഗീകാരമുള്ളവർക്ക് ഇനി കച്ചവടം നടത്താം; അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കൊച്ചി നഗരസഭ പരിധിയില്‍ വഴിയോര കച്ചവടം നടത്തുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാർഡ് എന്നിവ നിർബന്ധമാക്കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇത് സംബന്ധിച്ച്‌ സ്ട്രീറ്റ് വെൻഡിങ് പ്ലാൻ രൂപീകരിച്ചതിന് ശേഷമാണ് കോടതി ഉത്തരവിറക്കിയത്. അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്ബിയാർ പറഞ്ഞു.

Advertisements

നിലവില്‍ വഴിയോര കച്ചവടം അനുവദനീയമല്ലാത്ത മേഖലകളില്‍, പ്രവർത്തിക്കുന്ന അംഗീകൃത വഴിയോര കച്ചവടക്കാരെ, മൂന്ന് മാസത്തിനുള്ളില്‍ അനുവദനീയമായ മേഖലയിലേക്ക് മാറ്റണമെന്ന് നഗരസഭക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. 2014ലെ വഴിയോര കച്ചവട നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. കോർപറേഷന്റെ പട്ടികയില്‍ പേരുള്ളവർ, കച്ചവടം നടത്താൻ അനുവദിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാർഡ്, എന്നിവ ഉള്ളവർക്കാണ് ഇനി മുതല്‍ വഴിയോരങ്ങളില്‍ കച്ചവടം നടത്താൻ അനുവാദം ഉള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീർപ്പു കല്‍പ്പിക്കാത്ത അപേക്ഷകള്‍ ഇനി വരുന്ന അപേക്ഷകള്‍ എന്നിവ പരിഗണിക്കുമ്പോള്‍ നിയമപ്രകാരവും, വെൻഡിങ് പ്ലാനിനും അനുസരിച്ച്‌ ആയിരിക്കണം നഗരസഭ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ നഗരസഭക്ക് സ്വന്തമായി കാര്യനിർവഹണ സംവിധാനങ്ങള്‍ വരുന്നത് വരെ കോടതി നിയമിച്ചിട്ടുള്ള മോണിറ്ററിങ് കമ്മിറ്റി, ജാഗ്രത സമിതി എന്നിവ 6 മാസത്തേക്ക് പ്രവർത്തിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.