ഒട്ടാവ :ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ നേരിട്ട് ഭീഷണിപ്പെടുത്തിയതായി ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ മറ്റൊരു ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിങ് ഗോസലിന്റെ സാന്നിധ്യത്തിലാണ് പന്നുന്റെ ഭീഷണി പ്രകടിപ്പിച്ചത്.ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്ഷനൽ സെന്ററിൽ നിന്നു പുറത്തുവന്ന ഉടനെ ഗോസൽ നടത്തിയ പ്രസ്താവനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. വിഡിയോയിൽ അദ്ദേഹം പറഞ്ഞു, “താനിപ്പോൾ സ്വതന്ത്രനാണ്, പ്രഖ്യാപിത ഖലിസ്ഥാൻ പ്രസ്ഥാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കും. 2025 നവംബർ 23ന് ഖലിസ്ഥാൻ ഹിതപരിശോധന സംഘടിപ്പിക്കാനാണ് പദ്ധതിയുള്ളത്. ഡൽഹി ഖലിസ്ഥാൻ ആയിത്തീരും.”ഭീഷണി നേരിട്ട് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പന്നുൺ പറഞ്ഞത്, “അജിത് ഡോവൽ, നിങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലോ വന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാനോ കൈമാറ്റം നടത്താനോ ശ്രമിക്കാത്തത്?
“പന്നുനും ഗോസലും: കേസും ജാമ്യവും”
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) തലവനായ പന്നുനെതിരെ ഇന്ത്യയിൽ കേസെടുത്തു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതു തടയുന്നവർക്ക് 11 കോടി രൂപ പാരിതോഷികം വാഗ്‌ദാനം ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേസ്.ഹർദീപ് സിംഗ് നിജ്‌ജാറിൻ്റെ മരണശേഷം 2023-ൽ പന്നുന്റെ വലംകൈയായ ഗോസൽ എസ്എഫ്ജെയുടെ കാനഡയിലെ നേതാവായി മാറി. സെപ്റ്റംബർ 19-ന് ഒന്റാറിയോയിലെ ട്രാഫിക് പരിശോധനയിൽ അറസ്റ്റിലായ ഗോസൽ, ജൂഡീപ് സിംഗ് (ന്യൂയോർക്കിൽ), അർമാൻ സിംഗ് (ടൊറന്റോയിൽ) എന്നിവരോടൊപ്പം ഉണ്ടായിരുന്നു. ഇവർക്കെതിരെ ആയുധ നിയമം ലംഘിച്ചതിനായുള്ള കേസുകൾ ചുമത്തിയതായി കനേഡിയൻ പൊലീസ് അറിയിച്ചു. ഗോസലിന് ഇന്നലെ ജാമ്യം ലഭിച്ചു.


