തിരുവനന്തപുരം : ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ്‍ കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വിജയത്തിന്റെ അമരക്കാരന്‍ സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണം പറഞ്ഞ 3 ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരന്‍ സഞ്ജു ആയിരുന്നു, അതില്‍ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ നീലയിലേക്ക് എത്തിച്ചത്. മകന്റെ കായിക മികവ് മുന്നില്‍ക്കണ്ട് ജീവിതം ഉഴിഞ്ഞു വച്ച ഒരു കുടുംബത്തിന്റെ വിജയം കൂടിയാണിത്. കേരളത്തിലെ ക്രിക്കറ്റില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ തിളക്കമാറുന്ന അടയാളമാണ് സഞ്ജു. പുരോഗമന മാറ്റത്തിന്റെ ചിത്രമാണിത്. കേരള ക്രിക്കറ്റ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടങ്ങള്‍ – അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വര്‍ഷങ്ങളായി കണ്ട സ്വപ്നം നടന്നതിലുള്ള സന്തോഷമെന്ന് സംഞ്ജു സാംസണ്‍ പറഞ്ഞു. നിങ്ങള്‍ എല്ലാവരും സന്തോഷത്തില്‍ എന്റെ കൂടെ ഉണ്ട് എന്നുള്ളതാണ് സന്തോഷം. ഞാന്‍ നേടിയ ഏറ്റവും വലിയ അച്ചീവ്‌മെന്റ് എന്റെ നാട്ടുകാരുടെ പ്രാര്‍ത്ഥനയാണ്. ഒരു പ്രാവശ്യം എങ്കിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. ദൈവത്തിന് നന്ദി. പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ഞാന്‍ ആദ്യം കെസിഎയില്‍ എത്തുന്നത്.
ഇത്രയും വലിയ സൗകര്യങ്ങള്‍ ഇപ്പോള്‍ കെഎസ്‌ഇബിക്ക് ഒരുക്കാന്‍ സാധിച്ചു. ഇനിയും കെസിഎക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കട്ടെ. നാളെ എന്തെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് ഏറ്റവും വലിയ ആഗ്രഹം ആയിരിക്കണം. കേരളത്തില്‍ നിന്നാണ്,തിരുവനന്തപുരത്ത് നിന്നാണ് നമുക്ക് എന്തെങ്കിലും പറ്റുമോ എന്ന് ചിന്തിക്കരുത്. കുറേ പേര് നമ്മളെ എതിര്‍ക്കും, പറ്റില്ല എന്ന് പറയും. പക്ഷെ ആ ശക്തി ആണ് നമ്മളെ മുന്നോട്ട് കൊണ്ട് പോകുന്നത് – അദ്ദേഹം പറഞ്ഞു.

