ഏറ്റുമാനൂരപ്പൻ ബെസ് ബേയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണം -ബസ് ബേ സംരക്ഷണ സമിതി

ഏറ്റുമാനൂർ: മണ്ഡല കാലം ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ
ഏറ്റുമാനൂരപ്പൻ ബസ് ബേ
യുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണന്ന് ഏറ്റുമാനൂർ ബസ് ബേ സംരക്ഷണ സമിതി.മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബസ് ബേ യുടെ അറ്റകുറ്റപ്പണി നടത്തുമെന്ന ദേവസ്വം മന്ത്രിയുടെ ഉറപ്പ് അടിയന്തരമായി നടപ്പാക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ബസ് ബേ സംരക്ഷണ സമിതി പ്രസിഡന്റ് എറണാകുളം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലെ
നിർദ്ദേശങ്ങൾ ദേവസ്വം വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികൾക്കും സമർപ്പിക്കും.
. പ്രധാന നിർദ്ദേശങ്ങൾ
ഏറ്റുമാനൂരപ്പൻ ബസ് ബേ യുടെ ഉടമസ്ഥാവകാശം ജില്ലാ കളക്ടർ ഇടപെട്ട്, ജില്ലാ പഞ്ചായത്തിൽ നിന്നും ഏറ്റുമാനൂർ നഗരസഭയ്ക്ക് കൈമാറുക,ഹൈ മാസ്ക് ലൈറ്റ് സ്ഥാപിക്കുക,രാത്രികാലങ്ങളിൽ മദ്യപാന്മാരുടെയും, തെരുവ് നായ്ക്കളുടെയും താവളമായി മാറിയ ബസ് ബേ യുടെ തെക്കുവശത്തായി ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഹൈ മാസ്ക് ലൈറ്റും, സി സി ടി വിയും സ്ഥാപിക്കുക,ബയോ ടോയ്ലറ്റ് നിർമ്മിക്കുക.
വൃശ്ചികം ഒന്നിന് രാവിലെ -7.30 മുതൽ 8.30 വരെ ബസ് ബേ എത്തുന്ന എല്ലാവർക്കും ബസ് ബേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ
പ്രഭാത ഭക്ഷണം നൽകും. ഒരു വർഷത്തേക്ക് ബസ് ബേ ചെറു വായനശാല ആക്കിമാറ്റും. വിവിധ ദിനപത്രങ്ങൾ, ഉൾപ്പെടെ കുട്ടികളുടെ മാസികകൾ തുടങ്ങിയവ യാത്രക്കാർക്ക് ലഭ്യമാക്കും.എല്ലാ മലയാള മാസ ഒന്നാം തീയതികളിൽ പ്രഭാതഭക്ഷണം സ്പോൺസർമാരുടെ സഹായത്തോടെ ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന ഭക്തർക്കും, യാത്രക്കാർക്കും നൽകും.
രാവിലെ 8.30- ന് കരുൺ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന വിശദീകരണ യോഗം ജനകീയ വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് ഉദ്ഘാടനം ചെയ്യും.
പത്രമ്മേളനത്തിൽ സംരക്ഷണ സമിതി പ്രസിഡൻ്റ് കരുൺ കൃഷ്ണകുമാർ, ,സെക്രട്ടറി ബി .രാജീവ്,വൈസ് പ്രസിഡൻ്റ്
അഡ്വക്കേറ്റ് ജി.കെ. നായർ പാലാരിവട്ടം, വി .എം . തോമസ് വേമ്പേനി, പി. ബി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles