പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് വിവാദമായ കടപ്ലാമറ്റത്ത് ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് തിരിച്ചടി: ജോസ് കെ മാണിയുടെ തട്ടകത്തിൽ നേട്ടമുണ്ടാക്കി കോൺഗ്രസ് : കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു

കോട്ടയം : പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് വിവാദമായ കടപ്ലാമറ്റത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ അട്ടിമറിച്ച് കോൺഗ്രസിന്റെ തേരോട്ടം. സഹതാപ തരംഗത്തിൽ പോലും പിടിച്ചുനിൽക്കാനാവാതെ തട്ടകം തകർന്നതിന്റെ ആഘാതത്തിലാണ് കേരള കോൺഗ്രസ്. വൻഭൂരിപക്ഷത്തിൽ ആണ് കടപ്ലാമറ്റം വയലാർ വാർഡിലെ വോട്ടർമാർ കോൺഗ്രസിനെ തിരഞ്ഞെടുത്തത്. ഇത് വരുംദിവസങ്ങളിൽ കേരള കോൺഗ്രസിലും ഇടതുപക്ഷത്തിലും വൻ ചർച്ചയായി മാറാനും സാധ്യതയുണ്ട്. 

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലൂപുരയുടെ നിര്യാണത്തെ തുടർന്നാണ് കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു ഡി എഫ് സ്വതന്ത്രൻ ഷിബു പോതമാക്കി 282 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി ജോർജ് സി.വി രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാമതായ ബിജെപി സ്ഥാനാർത്ഥി മോഹനൻ തേക്കടയ്ക്ക് 34 വോട്ടുകൾ മാത്രം ആണ് ലഭിച്ചത്. ബിജെപിയുടെ വോട്ട് 65ൽ നിന്നും 34 ആയി കുറയുകയും ചെയ്തു. കഴിഞ്ഞ തവണ എൽ ഡി എഫ് സ്ഥാനാർത്ഥി ജോയി കല്ലുപുര 56 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് പാർട്ടി ഓഫീസിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കുഴഞ്ഞുവീണ ജോയ് , ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. ഇത് ചൊല്ലി കേരള കോൺഗ്രസ് പാർട്ടിക്കുള്ളിൽ വൻ വിവാദവും ഉടലെടുത്തിരുന്നു. തുടർന്ന് പാർട്ടി നേതൃത്വത്തിന് കടപ്ലാമറ്റത്തെ കേരള കോൺഗ്രസുകാർക്കും എതിരെ ജോയിയുടെ ഭാര്യ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. പാർട്ടി ഓഫീസിനുള്ളിൽ ഉണ്ടായ തർക്കത്തെ തുടർന്ന്, പ്രവർത്തകർ കസേര ഉപയോഗിച്ച് ജോയിയെ മർദ്ദിച്ചതായാണ് പരാതി. ജോയിയുടെ മരണത്തെ തുടർന്നുണ്ടായ ഇടത് വിരുദ്ധ തരംഗമാണ് കടപ്ലാമറ്റം പഞ്ചായത്തിൽ വയലാ  വാർഡിൽ കാണാനായത്. ഈ തരംഗം മുതലെടുക്കാൻ കോൺഗ്രസിനും സാധിച്ചത് വൻ വിജയത്തിലെത്തിച്ചു. 

Hot Topics

Related Articles