ആഗ്ര: ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ഞാൻ എന്റെ ഭർത്താവിന്റെ സഹോദരനെ വിളിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കിടക്കയിലായിരുന്നു.ഭർത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളെ കാണുകയും ക്ഷുഭിതനാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അയാളെ കൊല്ലേണ്ടി വന്നത്.” ആഗ്രയില്‍ നിന്നുള്ള ഗൗരി എന്ന സ്ത്രീ തന്റെ ഭർത്താവിന്റെ സഹോദരനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പോലീസിനോട് പറഞ്ഞ കാര്യങ്ങളാണിത്. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അവർ പിന്നീട് മൃതദേഹം കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന് കരുതി കുടുംബം അന്ത്യകർമങ്ങള്‍ നടത്തി.
പതിമൂന്നാം ദിവസത്തെ ചടങ്ങ് വീട്ടില്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍, വീട്ടിലെ സ്ത്രീകള്‍ക്ക് ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. ദുഃഖിതയായി കാണപ്പെടാത്ത യുവതിയുടെ ശ്രദ്ധ മുഴുവനും ഭർത്താവിന്റെ സഹോദരൻ സുന്ദറില്‍ കേന്ദ്രീകരിച്ചതായി പലർക്കും തോന്നി. സ്ത്രീകള്‍ അവരെ ചോദ്യം ചെയ്യുകയും പോലീസില്‍ അറിയിക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോള്‍ യുവതി പൊട്ടിക്കരഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് സുന്ദറിന്റെ അമ്മ പറഞ്ഞു. “അവൻ രാത്രിയില്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. അവൻ ആരോടാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അവൻ ചെയ്തത് തെറ്റാണ്. അവർ എന്റെ മകനെ കൊല്ലാൻ പാടില്ലായിരുന്നു. അവൻ ശിക്ഷ അനുഭവിക്കേണ്ടിവരും,” അമ്മ പറഞ്ഞു.
ഭർത്താവ് ലവ്കേഷ് ഒരു ദിവസം മുഴുവൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ക്ഷീണിതനായി മടങ്ങി. വാതില്‍ പൂട്ടിയിരുന്നില്ല. മുറിയിലേക്ക് കടക്കാൻ ഒരുങ്ങുമ്പോള്‍, അകത്തു നിന്ന് ചില ശബ്ദങ്ങള്‍ കേട്ട് അയാള്‍ നിന്നു.
വാതിലിലൂടെ നോക്കുമ്പോള്‍ ഭാര്യ ഗൗരിയും കസിൻ സുന്ദറും കട്ടിലില്‍ ഒരുമിച്ച് കിടക്കുന്നത് കണ്ടു. ലവ്കേഷ് കോപാകുലനായി. എന്നിരുന്നാലും, രണ്ടും കല്പിച്ച് അയാള്‍ മുറിയിലേക്ക് കയറി, അവർ ദേഷ്യത്തോടെ ചോദ്യമേ ചെയ്തു.
സുന്ദർ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ച് ഗൗരിയെ നോക്കി. തങ്ങളുടെ പ്രണയം പരസ്യമായാല്‍ സമൂഹത്തെ നേരിടാൻ കഴിയില്ലെന്ന് അറിയാമായിരുന്നതിനാല്‍ ഇരുവരും ഭയന്നു.
പോലീസ് ഭാഷ്യം അനുസരിച്ച്, ഈ സാഹചര്യം മുതലെടുത്ത്, സുന്ദർ ലവ്കേഷിനെ പിന്നില്‍ നിന്ന് പിടിച്ചു കിടക്കയിലേക്ക് തള്ളി. അയാള്‍ നിലവിളിക്കുന്നത് തടയാൻ, ഗൗരി ഒരു തലയണ മുഖത്തമർത്തി. സുന്ദർ ബലമായി അയാളെ പിടിച്ചു. ലവ്കേശ് രണ്ട് മിനിറ്റ് നേരം കഷ്ടപ്പെട്ട ശേഷം നിശ്ചലനായി.
തണുത്ത രാത്രിയില്‍ നടന്ന മല്പിടുത്തത്തിനൊടുവില് കട്ടിലിന് സമീപം വിയർത്ത് കുളിച്ച് സുന്ദറും ഗൗരിയും നിലത്തിരുന്നു. മറ്റൊരു മുറിയില്‍, ലവ്കേഷിന്റെ അച്ഛൻ സുരേഷ് ചന്ദ്ര തോമർ ഉറങ്ങുകയായിരുന്നു. ആരെങ്കിലും ഉണർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സുന്ദർ പുറത്തേക്കിറങ്ങി. അച്ഛൻ ഉറങ്ങുന്നത് കണ്ട ആശ്വാസത്തിലായിരുന്നു അവർ.
കൊലപാതകം ആത്മഹത്യയാണെന്ന് അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. സാരി ഉപയോഗിച്ച് ഒരു കുരുക്കുണ്ടാക്കി ലവ്കേഷിന്റെ കഴുത്തില്‍ കെട്ടി. മറ്റേ അറ്റം ഫാനിന്റെ കൊളുത്തില്‍ ഉറപ്പിച്ചു. മൃതദേഹം തൂങ്ങിമരിച്ച നിലയിലാക്കി. മൃതദേഹത്തിന്റെ വസ്ത്രങ്ങള്‍ ക്രമീകരിക്കുകയും മുറിയില്‍ മല്പിടുത്തതിന്റെ ലക്ഷണങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ലവ്കേഷ്, ഗൗരി ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്.


