തൃശ്ശൂരിൽ ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം; നിർണായക വെളിപ്പെടുത്തലുമായി പോലീസ്

തൃശ്ശൂർ:തൃശ്ശൂരിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടന്ന് മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.പോലീസ് റിപ്പോർട്ട് പ്രകാരം ആംബുലൻസ് എത്താൻ അരമണിക്കൂർ വൈകിയതാണ് മരണകാരണം.ഇൻ്റലിജിൻസ് എ ഡി ജി പി പി.വിജയന് നല്‍കിയ റിപ്പോർട്ടിലാണ് ആംബുലൻസ് വൈകിയതിനെത്തുടർന്ന് പ്ലാറ്റ്ഫോമില്‍ കിടന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നുവെന്ന വിവരം ശരിവെക്കുന്നത്.ഷോർണൂർ പിന്നിട്ടതോടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചശേഷം അരമണിക്കൂറോളം ആംബുലൻസ് കാത്ത് നിന്ന് വൈകിയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.നേര് പറയുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിച്ച റെയില്‍വേയുടെ നിലപാടിനെ തള്ളുന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.

Advertisements

ആംബുലൻസിന് വിവരം കൈമാറിയ സമയത്തെ പറ്റി പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. റെയില്‍വേ എസ് പി ഷഹിൻ ഷാ നല്‍കിയ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തല്‍. പ്രാഥമിക അന്വേഷണം റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപി പി വിജയന് നല്‍കിയെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീജിത്തിനെ തൃശ്ശൂർ മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം ആറാം തീയതിയാണ് ട്രെയിനില്‍ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്ത് ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്ന് പ്ലാറ്റ്ഫോമില്‍ കിടന്നു മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

.ശ്രീജിത്തിനെ തൃശ്ശൂർ മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം ആറാം തീയതിയാണ് ട്രെയിനില്‍ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്ത് ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്ന് പ്ലാറ്റ്ഫോമില്‍ കിടന്നു മരിച്ചത്.

Hot Topics

Related Articles