അൽ ഐൻ :അല്‍ ഐനില്‍ ആറു വയസുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് മുങ്ങിമരിച്ചു.മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മുങ്ങിമരിച്ചത്.വീട്ടുകാരുടെ ശ്രദ്ധ തെറ്റി നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്.കുട്ടി സഹോദരിയോടൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്.
ജോലിക്ക് പോകുന്നതിന് മുൻപ് പിതാവ് കുട്ടികളെ അകത്ത് കയറ്റി വാതില്‍ പൂട്ടിയിരുന്നെങ്കിലും, അമ്മയുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടികള്‍ വീണ്ടും പുറത്തേക്ക് പോവുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഈസ വെള്ളം നിറഞ്ഞ ടാങ്കില്‍ വീഴുകയായിരുന്നു.എല്ലാം വെറും മിനിറ്റുകള്‍ക്കുള്ളില്‍ സംഭവിച്ചു,” പള്ളിയിലെ ഇമാമും അധ്യാപകനുമായ പിതാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ജോലിക്ക് പോകുന്നതിനു മുൻപ്, മക്കളെ അകത്തേക്ക് കൊണ്ടുപോയി ഞാൻ വാതില്‍ പൂട്ടിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍, ഈസ മരിച്ചുപോയി എന്ന് അലറിവിളിക്കുന്ന ഭാര്യയുടെ ഫോണ്‍ കോളാണ് പിന്നീടെ എന്നെ തേടി എത്തുന്നത്. ഞാൻ വീട്ടിലേക്ക് ഓടി, അയല്‍ക്കാർ അവനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെയെത്തിയപ്പോള്‍, എൻ്റെ കുഞ്ഞു ഈസ മരിച്ചുപോയെന്ന് അവർ പറഞ്ഞു.””ഈസയും സഹോദരിയും വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, പിന്നീട് മുൻവശത്തെ മുറ്റത്തേക്ക് മാറി. ഞാൻ അവരെ ഓരോ മിനിറ്റിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്, എൻ്റെ മകള്‍ ‘അമ്മേ, ഈസ കുഴിയില്‍ വീണു!’ എന്ന് നിലവിളിക്കുന്നത് കേട്ടു.”
തകർന്നുപോയ കുട്ടിയുടെ മാതാവ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.ഞാൻ പുറത്തേക്ക് ഓടി, അവള് സ്ഥലം ചൂണ്ടിക്കാണിച്ചപ്പോള്‍, എൻ്റെ മകൻ വാട്ടർ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു. ടാങ്കിൻ്റെ ഒരു ഭാഗം ഭൂമിക്കടിയിലായിരുന്നു. ഞാൻ സഹായത്തിനായി നിലവിളിച്ചു, അയല്‍ക്കാർ ഓടിയെത്തി. ഈസയെ ഉടൻ തന്നെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു,” അവർ പറഞ്ഞു. കഴിഞ്ഞ മാസം, ഫുജൈറയിലെ ഒരു സ്വകാര്യ കുളത്തില്‍ രണ്ട് വയസ്സുള്ള ഒരു ആണ്‍കുട്ടി മുങ്ങിമരിച്ചിരുന്നു.


