പേരൂർക്കട ക്യാംപിൽ പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം: നാലു ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം; നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന അമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സെപ്റ്റംബർ 18 ന് രാവിലെ എസ്.എ.പി. ക്യാമ്പിൽ മരിച്ച വിതുര സ്വദേശി ആനന്ദിന്റെ അമ്മ ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

Advertisements

ട്രെയിനിംഗ് ഉദ്യോഗസ്ഥർ മകനെ ചീത്ത പറയുകയും ജാതിപേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതതായി അമ്മ പരാതിയിൽ പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേലുദ്യോഗസ്ഥരുടെ അനാവശ്യ പീഡനമാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നു. ആനന്ദിനെ മേലുദ്യോഗസ്ഥർ ശിക്ഷിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പേരൂർക്കട ഗവ. ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. 

ആശുപത്രിയിൽ നിന്നും വിട്ടതിന്റെ പിറ്റേന്നാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ ദൂരൂഹതയുള്ളതായി അമ്മ ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് അമ്മ ആവശ്യപ്പെട്ടു.

Hot Topics

Related Articles