ഹൈദരാബാദ്: ടോളിവുഡ് നിർമ്മാതാവ് ശ്രീനിവാസ കുമാർ (എസ്‌കെഎൻ) ഡ്രാഗണ്‍ പ്രീ-റിലീസ് ഈവന്‍റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ചിത്രത്തില്‍ അഭിനയിക്കുന്ന നടി കയാടു ലോഹറിനെ സ്വാഗതം ചെയ്തുകൊണ്ട് എസ്‌കെഎൻ പറഞ്ഞ വാക്കുകളാണ് വിവാദമായത്,”തെലുങ്കിലേക്ക് സ്വാഗതം. തെലുങ്ക് സംസാരിക്കുന്ന നായികമാരെക്കാള്‍ തെലുങ്ക് സംസാരിക്കാത്ത നായികമാരെയാണ് ഞങ്ങള്‍ തെലുങ്ക് സിനിമ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നത്.
തെലുങ്ക് സംസാരിക്കുന്ന പെണ്‍കുട്ടികളെ നായികമാരായി പ്രോത്സാഹിപ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഞാൻ മനസ്സിലാക്കിയെന്നും ഇദ്ദേഹം പറഞ്ഞു. ചിരിച്ചുകൊണ്ടാണ് അദ്ദേഹം അഭിപ്രായം പറഞ്ഞതെങ്കിലും, ഇദ്ദേഹം നിര്‍മ്മിച്ച ബ്ലോക്ക്ബസ്റ്റർ ബേബിയില്‍ അഭിനയിച്ച വൈഷ്ണവി ചൈതന്യയെയാണ് നിര്‍മ്മാതാവ് സൂചിപ്പിച്ചത് എന്നാണ് വാര്‍ത്തകള്‍. നിര്‍മ്മാതാവിന്‍റെ പ്രസ്താവന കൗതുകത്തിനും ചർച്ചയ്ക്കും കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പരാമർശത്തിന് പിന്നിലെ കാരണം പലരും ചോദ്യം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർച്ചകള്‍ തുടരുമ്പോള്‍, എസ്കെഎൻ ഇതില്‍ വീണ്ടും വിശദീകരണം നല്‍കുമോ എന്നാണ് ടോളിവുഡ് ഉറ്റുനോക്കുന്നത്.
അതേസമയം, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍ സിനിമയില്‍ പ്രദീപ് രംഗനാഥൻ, അനുപമ പരമേശ്വരൻ, കയാടു ലോഹർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഒരു തമിഴ് കോമഡി ഡ്രാമയാണ് ചിത്രം. ഗൗതം വാസുദേവ് മേനോൻ, കെ.എസ്. രവികുമാർ, ജോർജ്ജ് മരിയൻ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രദീപ് രംഗനാഥൻ സഹ-രചനയും എജിഎസ് എന്‍റര്‍ടെയ്മെന്‍ര് നിർമ്മാതാക്കളുമായ ചിത്രത്തിന്‍റെ സംഗീതം ലിയോണ്‍ ജെയിംസ് ആണ്. ഫെബ്രുവരി 21 ന് ലോകമെമ്പാടും റിലീസ് ചെയ്യും.