തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാല്‍ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തില്‍ ഭക്തരുടെ വലിയ തിരക്കാണ്. ക്ഷേത്രത്തിന് മുന്നില്‍ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴല്‍, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ നാഥനായി കൊട്ടിക്കയറി നടൻ ജയറാം. ഭക്തനായി നിരവധി തവണ എത്തിയ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ജയറാം പറഞ്ഞു.
“ഏറ്റവും വലിയ മഹാഭാഗ്യമാണ് എന്നെ തേടി വന്നത്. ഇത്തരമൊരു ഫെസ്റ്റിവല്‍ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയില്‍ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിന്‍റെ ഭാഗമായി നില്‍ക്കാൻ പറ്റുക എന്നാല്‍ എന്‍റെ ജീവിതത്തിലെ മഹാ മഹാ മഹാ ഭാഗ്യങ്ങളിലൊന്നാണ്”- ജയറാം പറഞ്ഞു. എല്ലാ ദിവസവും ഉത്സവത്തിൻറെ ഭാഗമായി കലാപരിപാടികളുണ്ട്. ഉത്സവത്തിന്‍റെ 9-ാം ദിവസമായ 13നാണ് പൊങ്കാല.