കൊച്ചി : ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്ബിലേക്ക് വാഹനവുമായി കയറുന്ന ഒട്ടുമിക്കവരുടെയും ശ്രദ്ധ റീഡിംഗ് മീറ്ററുകളിലായിരിക്കും.എത്ര ലിറ്റർ പെട്രോള്‍ അല്ലെങ്കില്‍ ഡീസലാണ് വാഹനത്തില്‍ നിറച്ചത്? എത്ര രൂപ ചെലവായി? എന്നൊക്കെയാണ് നമ്മള് ശ്രദ്ധിക്കാറുളളത്. എന്നാല്‍ സ്വന്തം വാഹനത്തില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണമേൻമ എത്രയാണെന്നും അത് വാഹനത്തിന്റെ പ്രവർത്തനക്ഷമതയെ എങ്ങനെയാണ് ബാധിക്കുന്നതെന്നും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
സാധാരണ പെട്രോള്‍ എന്ന് മുദ്ര കുത്തിയ ഇന്ധനമാണ് വാഹനങ്ങളില്‍ നിറയ്ക്കാറുളളത്. ഇത് വർഷങ്ങള്‍ക്ക് മുൻപുളള കാര്യമായിരുന്നു. ഇപ്പോള്‍ വാഹനങ്ങളില്‍ നിറയ്ക്കുന്നത് സാധാരണ പെട്രോള്‍ (ഗ്യാസോലിൻ ) ആണെന്ന് കരുതുന്നുണ്ടെങ്കിലും, ഇവയില്‍ എത്തനോളിന്റെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. സാധാരണ പെട്രോളില്‍ ( E0 അല്ലെങ്കില്‍ 91 RON) പത്ത് ശതമാനം എത്തനോള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പമ്ബുകളിലും 20 ശതമാനം എത്തനോള്‍ (E20) അടങ്ങിയ പെട്രോളാണ് വാഹനങ്ങളില്‍ നിറയ്ക്കുന്നത്. ഈ ട്രെൻഡ് രാജ്യത്തൊട്ടാകെ വ്യാപിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 ശതമാനം എത്തനോള്‍ അടങ്ങിയ പെട്രോള്‍ വാഹനത്തിന്റെ എഞ്ചിനെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം. ഇത് വാഹനങ്ങളുടെ ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ത്യയിലെ വാഹന നിർമാതാക്കള്‍ E20യ്ക്ക് അനുയോജ്യമായ തരത്തിലുളള എഞ്ചിനുകള്‍ രൂപകല്‍പ്പന ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 2023 മുതല്‍ നിർമിച്ച മോഡലുകള്‍ ഇതനുസരിച്ചായിരിക്കും. അതിനാല്‍ തന്നെ ഇപ്പോഴുളള പുതിയ വാഹനങ്ങള്‍ക്ക് E20 അനുയോജ്യമായിരിക്കും. എന്നാല്‍ നിങ്ങളുടെ വാഹനം 2015ന് മുൻപ് നിർമിച്ചതാണെങ്കില് E20 അനുയോജ്യമാകണമെന്നില്ല. ഇത്തരത്തിലുളള മിശ്രിതം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കാൻ കാരണമാകും. പെട്ടെന്ന് മാറ്റങ്ങളൊന്നും പ്രകടമായില്ലെങ്കിലും കാലക്രമേണ വാഹനങ്ങളില്‍ പല പ്രശ്നങ്ങളും ഉണ്ടാകാം.
പെട്രോളിയം ആൻഡ് നാച്ച്വറല്‍ ഗ്യാസ് മന്ത്രാലയവും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യയും പറയുന്നതനുസരിച്ച്, E20 ഇന്ധനം എല്ലാ പ്രധാന എഞ്ചിനുകളിലും പരീക്ഷിച്ച് വിജയിച്ചെന്നാണ്. വലിയ പ്രതിഫലനങ്ങളൊന്നും കാണിച്ചിട്ടില്ല. ഹോട്ട് ആൻഡ് കോള്‍ഡ് സ്റ്റാർട്ടബിലിറ്റി പരിശോധനകളിലും E20 സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. E20ക്കുവേണ്ടി കാലിബ്രേറ്റ് ചെയ്ത എഞ്ചിനുകളില്‍ മൈലേജ് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ കുറയാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ വാഹനങ്ങളില്‍ ആ കുറവ് മൂന്ന് മുതല്‍ ആറ് ശതമാനം വരെയാകാം. എന്നിരുന്നാലും മികച്ച എഞ്ചിൻ ട്യൂണിംഗിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
എന്തിനാണ് പെട്രോളില്‍ എത്തനോള്‍ കലർത്തുന്നത്?
1. അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുന്നതിന്.
2. വാഹനങ്ങള്‍ കാർബണ്‍ പുറന്തളളുന്നത് കുറയ്ക്കുന്നതിന്.
3. കരിമ്ബില്‍ നിന്ന് ധാന്യങ്ങളില്‍ നിന്നും എത്തനോള്‍ ശേഖരിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക.
2025-26 വർഷത്തില്‍ 20 ശതമാനം എത്തനോള്‍ മിശ്രിതം എന്ന ലക്ഷ്യമാണ് സർക്കാരിനുളളത്. വരും വർഷങ്ങളില്‍ മിശ്രിതത്തില്‍ 27 ശതമാനം എത്തനോള്‍ ആക്കുന്നതിനുളള പദ്ധതിയും ഒരുക്കുന്നുണ്ട്. എത്തനോള്‍ കലർന്ന പെട്രോള്‍ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? എത്തനോളിന്റെ അംശം കുറഞ്ഞ പെട്രോള്‍ വകഭേദങ്ങളുടെ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. അതായത് XP100 പെട്രോളില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെയായിരിക്കും എത്തനോള്‍ അടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ പ്രീമിയം പെട്രോളാണിത്, ഇതിന് ലിറ്ററിന് 150 മുതല്‍ 170 രൂപ വരെ വില വരും. എല്ലാ പമ്ബുകളിലും ഇത് ലഭ്യമല്ല.
എത്തനോള്‍
കരിമ്ബ്, ധാന്യങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് വേർതിരിച്ചെടുക്കുന്ന ജൈവ സമ്ബന്നമായ ഇന്ധനമാണ് എത്തനോള്‍. ഇന്ത്യയില്‍ മാത്രം 800ല്‍ അധികം എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകളുണ്ട്. ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എത്തനോള്‍ ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയ ഭീമൻ എണ്ണ കമ്ബനികള്‍ക്കാണ് വിതരണം ചെയ്യുന്നത്. റിഫൈനറികളിലോ ടെർമിനലുകളിലോ ആണ് എത്തനോള്‍ പെട്രോളില്‍ കലർത്തുന്നത്.
ഇന്ത്യയില്‍ മാത്രമല്ല മറ്റുപല രാജ്യങ്ങളിലും എത്തനോള്‍ കലർന്ന പെട്രോള്‍ മിശ്രിതമാണ് വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ബ്രസീലില്‍ ലഭിക്കുന്ന സ്റ്റാൻഡേർഡ് പെട്രോളില്‍ 27 ശതമാനമാണ് എത്തനോള്‍ കലർത്തുന്നത്. ഇവിടെ പൂർണ്ണമായും എത്തനോള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുമുണ്ട്. അമേരിക്കയില്‍ 1990 മുതല്‍ എത്തനോള്‍ കലർന്ന പെട്രോളാണ് ഉപയോഗിച്ചിരുന്നത്. സ്വീഡനില്‍ 85 ശതമാനം വരെ എത്തനോള്‍ കലർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്. ചൈനയില്‍ 2017 മുതല്‍ E20 നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, തായ്ലാൻഡില് E10.E20,E85 എന്നിങ്ങനെയുളള മിശ്രിതങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വാഹന ഉടമകള്‍ എന്തുചെയ്യണം?
നിങ്ങളുടെ വാഹനം E20ക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ വാഹനത്തിന്റെ ബുക്ക്ലെറ്റ് പരിശോധിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ വിദഗ്ദരുടെ അഭിപ്രായം തേടണം.