വാഷിംഗ്ടൺ:അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്ടോബർ ഒന്നാം തീയതി മുതൽ 100% വരെ തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ വിവരം അദ്ദേഹം വ്യാഴാഴ്ച സാമൂഹികമാധ്യമ ട്രൂത്ത് സോഷ്യലിലൂടെയാണ് പുറത്തുവിട്ടത്.ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. ട്രംപ് പറഞ്ഞു:”ഒരു കമ്പനി അവരുടെ മരുന്ന് ഉൽപാദന പ്ലാന്റ് അമേരിക്കയിൽ സ്ഥാപിക്കാത്ത പക്ഷം, 2025 ഒക്ടോബർ ഒന്നാം തീയതി മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് നേടിയ എല്ലാ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും 100% തീരുവ ചുമത്തും. പ്ലാന്റ് നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ, തീരുവ ഉണ്ടാകില്ല.
“മരുന്നുകൾക്കൊപ്പം കിച്ചൻ കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾക്ക് 50%, അപ്ഹോൾസ്റ്ററി ഫർണിച്ചറുകൾക്ക് 30%, ഹെവി ട്രക്കുകൾക്ക് 25% തീരുവ ചുമത്തും എന്നും ട്രംപ് അറിയിച്ചു. നിയമവശങ്ങളോ വിശദീകരണങ്ങളോ അദ്ദേഹം ഇതുവരെയും പങ്കുവെച്ചിട്ടില്ല. ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി സംബന്ധിച്ച കരാറുകളെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ 25% തീരുവ ചുമത്തിയത്. ഓഗസ്റ്റ് 27 മുതൽ ഇത് 50% ആയി വർധിപ്പിച്ചു. പിന്നീട് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ചു.ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ കയറ്റുമതിയിൽ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വലിയ പങ്കുവഹിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 27.9 ബില്യൺ ഡോളറിന്റെ കയറ്റുമതിയിൽ 31% (8.7 ബില്യൺ ഡോളർ, ഏകദേശം 77,231 കോടി രൂപ) അമേരിക്കയിലേക്കായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 3.7 ബില്യൺ ഡോളറിന്റെ (32,505 കോടി രൂപ) മരുന്നുകൾക്ക് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി നടത്തിയിട്ടുണ്ട്.അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 45%, ബയോസിമിലർ മരുന്നുകളുടെ 15% ഇന്ത്യയിൽ നിന്നാണ്. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാർമ, സൈഡസ് ലൈഫ്സയൻസ്, സൺ ഫാർമ, ഗ്ലാൻഡ് ഫാർമ തുടങ്ങിയ കമ്പനികളുടെ വരുമാനത്തിന്റെ 30-50% അമേരിക്കൻ വിപണിയിൽ നിന്നാണ്.താൽക്കാലിക വിലയിരുത്തൽ പ്രകാരം, ഇപ്പോൾ പ്രഖ്യാപിച്ച തീരുവ ബ്രാൻഡഡ് മരുന്നുകൾക്ക് മാത്രമായതിനാൽ ഇന്ത്യൻ ജനറിക് മരുന്ന് കയറ്റുമതിക്ക് വലിയ ബാധ ഉണ്ടാകില്ല. എന്നാൽ, ഫാർമ വിപണി മുഴുവനും ഇതിന് പ്രതികരിക്കേണ്ടി വരുമെന്നും, നിക്ഷേപകരെയും ഇതിൽ നിന്നും ആശങ്ക സൃഷ്ടിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.


