പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻഡിൽ; 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡി

പത്തനംതിട്ട:മൂന്നാമത്തെ പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് രാഹുലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മാവേലിക്കര ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റുക.പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

Advertisements

പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത് മുതല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതുവരെ വഴിനീളെ ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും പ്രതിഷേധം സംഘടിപ്പിച്ചു.മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവ രഹസ്യമായാണ് എസ്‌ഐടി രാഹുലിനെ അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ഉച്ച മുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്ന രാഹുലിനെ അര്‍ധരാത്രി 12.30ഓടെ പാലക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രാഹുലിനെതിരെയുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നടന്ന ചോദ്യം ചെയ്യലില്‍ എല്ലാ ആരോപണങ്ങളും രാഹുല്‍ നിഷേധിച്ചു. യുവതിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന നിലപാട് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

Hot Topics

Related Articles