രാത്രി ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കിയില്ല : ഇടുക്കി സ്വദേശിയെ അടിച്ച് കൊന്ന കേസിൽ തൃശൂരിൽ യുവാവ് പിടിയിൽ

തൃശൂര്‍: ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പന്തല്ലൂര്‍ സ്വദേശി പന്തല്ലൂര്‍ വീട്ടില്‍ ഷണ്മുഖനെയാണ് ടെമ്പിള്‍ എസ്.എച്ച്‌.ഒ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി കട്ടപ്പന കിഴക്കത്തി വീട്ടില്‍ ധനേഷ് കുമാറിന്റെ കൊലപാതക കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. പിറ്റേന്ന് രാവിലെ ധനേഷ് മരിച്ചുകിടക്കുന്നത് കണ്ട് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.

Advertisements

തുടര്‍ന്ന് മേഖലയിലെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. രാത്രി ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാത്രി റോഡരികില്‍ കിടക്കുന്നവരെ അടിച്ചു കൊലപ്പെടുത്തുന്നതാണ് മാനസിക വൈകല്യമുള്ള പ്രതിയുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കുന്നംകുളത്തും സമാനമായ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

Hot Topics

Related Articles