വാഷിംഗ്ടൺ:‘ദി ബീറ്റിൽസ്’ സംഘത്തിലെ അംഗമായ ഐസിസ് ഭീകരൻ ബ്രിട്ടീഷ് ജയിലിൽ ആഡംബര സൗകര്യങ്ങളോടെ കഴിയുന്നതായി റിപ്പോർട്ട്. ‘ജിഹാദി പോൾ’ എന്നറിയപ്പെടുന്ന 41കാരനായ ഐൻ ഡേവിസ്, യുകെയിലെ എച്ച്എംപി വൈറ്റ്മൂർ ജയിലിൽ സുഖസൗകര്യങ്ങൾ ആസ്വദിക്കുകയാണ്.500-ലധികം തടവുകാരെ പാർപ്പിക്കുന്ന, യുകെയിലെ ഏറ്റവും അപകടകാരികളായവരുടെ ഒരു ജയിലായ ഈ എച്ച്എംപി വൈറ്റ്മൂർ, ‘എൻഹാൻസ്ഡ് കാറ്റഗറി’ നിലവാരമുള്ള പോളിന് ഏറെ ഉയർന്ന സൗകര്യങ്ങൾ നൽകുന്നു. ആധുനിക സവിശേഷതകളുള്ള ഒറ്റമുറിയിൽ പോളിനെ പാർപ്പിച്ചിരിക്കുന്നത്.ഫുട്ബോൾ ഗ്രൗണ്ട്, ജയിലിലെ കാന്റീൻ ഉപയോഗത്തിന് പണം, മുറിയിലെ ടിവി, ഷോപ്പിംഗ്, കൂടുതൽ ഫോൺ കോൾ അനുവദനീയത, ജിം, വർക്ക്ഷോപ്പുകൾ, ഓപ്പൺ കോഴ്സ് പഠനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പോളിന് ലഭ്യമാണ്.
2014, 2015 ൽ നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങളിലുടനീളം പോൾ പങ്കാളിയായിരുന്നു. സിറിയയിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് ആക്ടിവിസ്റ്റ് ഡേവിഡ് ഹെയിൻസിന്റെ കൊലപാതകത്തിലും ഇയാൾ പങ്കാളിയാണ്. 2023-ൽ ഭീകരവാദ പ്രവർത്തനങ്ങളാൽ എട്ട് വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചിരുന്നു. തുർക്കിയിൽ നിന്ന് ബ്രിട്ടീഷിലേക്ക് നാടുകടത്തിയതാണിത്.ഭീകരൻ ജയിലിൽ അത്യാധുനിക സൗകര്യങ്ങൾ ആസ്വദിക്കുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ വിമർശനവും ശക്തമാണ്.


